Prøve GULL - Gratis
തിരക്കഥയിൽ ഇല്ലാത്തത്
Vanitha
|August 17, 2024
“സിനിമാ ജീവിതത്തിലെ ചില രംഗങ്ങളുണ്ട്. അഭിനയിക്കുമ്പോൾ പോലും അറിയില്ല, അതിനൊടുവിൽ വേദനയാണ് ബാക്കിയാകുന്നതെന്ന് സിനിമ തന്ന സങ്കടങ്ങളെക്കുറിച്ച് ജഗദീഷ്

അപ്രതീക്ഷിതമാണ് സിനിമയും ജീവിതവും. അടുത്ത സീനിൽ എന്താണുണ്ടാകുകയെന്നു മുൻകൂട്ടി അറിയാനാകില്ലല്ലോ. സംഭവിക്കുന്നതു സന്തോഷമാകാം. ചിലപ്പോൾ വേദനയും. രണ്ടായാലും അവിചാരിതമായുണ്ടാകുന്നതെന്തും അതിന്റെ തീവ്രതയിലേ അനുഭവിക്കാനാവൂ.
അതുകൊണ്ടു തന്നെ നിനച്ചിരിക്കാതെയുണ്ടാകുന്ന ചില വേദനകൾ എത്ര മായ്ച്ചാലും ഓർമപ്പാടുകൾ അവശേഷിപ്പിക്കും. പലപ്പോഴും നാമറിയാതെ ഒരു വിധിപോലെ വന്നതായിരിക്കും അവ.
ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ഒരു കൈപ്പാടകലെ വച്ചു പോകുമ്പോഴുള്ള സങ്കടമുണ്ട്. കണ്ടു നിന്നു നീറാനല്ലേ പറ്റൂ. പത്മരാജൻ സാറിനെയും ഭരതേട്ടനെയും കുറിച്ച് അതുപോലെ വേദനയുണ്ട്.
സിനിമയുടെ തുടക്കകാലം തൊട്ടേ ഉള്ള മോഹമാണ്. ആ രണ്ടു പേരുടെയും സിനിമകളിൽ കുഞ്ഞുവേഷമെങ്കിലും ചെയ്യണം. അതിനായി കാത്തിരിക്കാൻ തുടങ്ങി. ശല്യപ്പെടുത്തൽ എന്ന രീതിയിൽ അല്ല, എന്നാലും കാണുമ്പോഴൊക്കെ "ഞാനിവിടുണ്ടേ' എന്ന മട്ടിൽ അവസരം ചോദിക്കുകയും ചെയ്തിരുന്നു.
ആ അവസരം
ഇതളുകൾ എന്ന പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പത്മരാജൻ സാർ അവിടെ ന്യൂസ് റീഡർ ആണ്. "വാർത്തകൾ വായിക്കുന്നത് പത്മരാജൻ' ഒരു പ്രത്യേക താളത്തിൽ പറയുന്ന ഈ വരിയും ആ പേരും അന്നു മലയാളികൾക്കു സുപരിചിതമാണ്.
ഇടയ്ക്ക് ആകാശവാണിയിൽ വച്ചു കാണുമ്പോൾ പറയും, “ഞാൻ എംജി കോളജിൽ പഠിപ്പിക്കുകയാണ്. എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട്. ''ഗൗരവത്തെ മുഴുവനായി മായ്ച്ചു കളയാതെ അദ്ദേഹം മറുപടിയും തരും, അവസരം വരുമ്പോൾ നമുക്കു നോക്കാം. പറ്റുന്ന കഥാപാത്രങ്ങൾ വരട്ടെ.'' പിന്നീടു പല സിനിമകളും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും എന്നെ വിളിച്ചില്ല. "എന്നാലും വിളിച്ചില്ലല്ലോ' എന്ന വേദന മനസ്സിലുണ്ടായിരുന്നു.
പെട്ടെന്നൊരു ദിവസം നിർമാതാവ് രാജു മല്യത്തിന്റെ ഫോൺ, “പത്മരാജന്റെ അടുത്ത സിനിമ ഞാനാണു നിർമിക്കുന്നത്. അതിൽ ജഗദീഷിന് വേഷമുണ്ട്.'' എത്ര നാളായി ആഗ്രഹിച്ച കാര്യമാണ്. അതു തൊട്ടരികിലെത്തിയ സന്തോഷത്തിലായിരുന്നു ഞാൻ.
"ഞാൻ ഗന്ധർവനു ശേഷം തുടങ്ങാനായിരുന്നു പ്ലാൻ. നായകൻ ജയറാം. കായികാധ്യാപകന്റെ വേഷമായിരുന്നു ജയറാമിന്. മറ്റൊരധ്യാപകനായി ഞാനും. പക്ഷേ, പത്മരാജൻ സാറിന്റെ സ്നേഹം അനുഭവിക്കാൻ എനിക്കു സാധിച്ചില്ല. സിനിമ തുടങ്ങും മുൻപേ അദ്ദേഹം പോയി. നടക്കാതെ പോയ ആ സിനിമ ഇന്നും എന്റെ വേദനയാണ്.
Denne historien er fra August 17, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
വീടിനു വേണം കോയ് പോണ്ട്
പൂന്തോട്ടവും അലങ്കാര മത്സ്യങ്ങളുമെല്ലാം ചേരുന്ന ഇക്കോ സിസ്റ്റമാണ് വിട് പുതിയ തരംഗമായ കോയ് പോണ്ട് ഒരുക്കുന്നത് എങ്ങനെ എന്നു നോക്കാം
2 mins
September 13, 2025

Vanitha
ഹൃദയം പറയുന്നതു കേൾക്കാം
സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനം. ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാനും ഹൃദയമിടിപ്പു ശാന്തമാക്കാനും ഓർത്തിരിക്കാം ഇവ
4 mins
September 13, 2025

Vanitha
കുഴിച്ചു മൂടിയിട്ടും കിളിർത്ത സ്വപ്നം
പത്താം ക്ലാസ് തോറ്റിട്ടും ജീവിതം ഒന്നിനു പുറകേ ഒന്നായി അമ്പുകൾ എയ്തു ശ്വാസം മുട്ടിച്ചിട്ടും അംബിക സ്വപ്നം കാണാൻ മറന്നില്ല, ആ സ്വപ്നമാണ് ഈ നാൽപത്തിയാറാം വയസ്സിൽ അവരെ 'അഡ്വക്കേറ്റ് അംബിക'യാക്കി മാറ്റിയത്
3 mins
September 13, 2025

Vanitha
ZODIAC GLOW
സൂര്യരാശി അനുസരിച്ചുള്ള മേക്കപ് ഏതെന്നു നോക്കിയാലോ?
2 mins
September 13, 2025

Vanitha
തുടങ്ങാം ന്യൂജെൻ നഴ്സറി
ഷോപ്പിങ് കോംപ്ലക്സിലോ മാളിലോ തുടങ്ങാം ചെടികൾ വിൽക്കുന്ന സംരംഭം
1 mins
September 13, 2025

Vanitha
സഫാൻ അലിയാസ് SAAF BOI
ക്രിക്കറ്റ് മൈതാനത്തു നിന്നു സിനിമയിലേക്ക് ഓടിക്കയറി, മലയാളികളുടെ സ്വന്തം സാഫ് ബോയ് ആയി മാറിയ സഫാന്റെ പുതിയ വിശേഷങ്ങൾ
1 mins
September 13, 2025

Vanitha
മ്യൂച്വൽ ഫണ്ടുകളെ പേടിക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
September 13, 2025

Vanitha
ആരവല്ലി കുന്നുകളിലെ കൃഷ്ണൻ
ശ്രീകൃഷ്ണനെ ഏഴു വയസ്സുള്ള ശ്രീനാഥ്ജിയായി ആരാധിക്കുന്ന നാഥ്വാരയിലേക്കു ഒരു യാത്ര
2 mins
September 13, 2025

Vanitha
ബന്ധങ്ങൾ ബന്ധനമാകുമ്പോൾ
ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന ഇത്തരം സംഭവങ്ങളാണ് ട്രോമാ ബോണ്ടിങ്ങ്
2 mins
September 13, 2025

Vanitha
സഞ്ചരിച്ചോളൂ.ആരോഗ്യം മറക്കരുത്
കാഴ്ചകൾ തേടി ഇറങ്ങുന്നതിനു മുൻപ് അവശ്യമായ ആരോഗ്യ മുൻകരുതലുകൾ എടുക്കാൻ മറക്കരുത്
1 min
September 13, 2025
Listen
Translate
Change font size