
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്, മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്..'' രയുടെ മധുരമനോഹര ശബ്ദത്തിലെത്തുന്ന മാപ്പിളപ്പാട്ടിലെ വരികളാണിത്. കേട്ടവർ കേട്ടവർ വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശബ്ദത്തിനുടമ രഹ്നയുടെ പാട്ടുകിസകൾ.
പാട്ടിനൊപ്പം വളർന്ന്
“ചെറുപ്പം മുതലേ പാടുമായിരുന്നു. സ്കൂളിലെ പാട്ടുമത്സരങ്ങളൊന്നും മിസ് ചെയ്തിട്ടില്ല. മിക്കവാറും ലളിതഗാനത്തിനായിരുന്നു ചേർന്നത്. അത് പാടാനും വലിയ ഇഷ്ടമാണ്. മലപ്പുറം ജില്ലയിൽ തന്നെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ തുടർച്ചയായി മൂന്നു തവണ എനിക്കായിരുന്നു ഒന്നാം സമ്മാനവും.
അന്നൊക്കെ നാട്ടിലെ പരിപാടികൾ ക്കും മാപ്പിളപ്പാട്ടിനെക്കാളേറെ സിനിമാപ്പാ ട്ടുകളാണു പാടിയിരുന്നത്. മാത്രമല്ല മാപ്പി ളപ്പാട്ട് മത്സരത്തിനൊന്നും അന്നു സമ്മാനമേ കിട്ടിയിട്ടുമില്ല. ''രഹ്നയുടെ പൊട്ടിച്ചിരി.
ചെറുപ്രായം മുതൽ ഉപ്പയും ഉമ്മയും പാട്ടു പാടാൻ നല്ല പിന്തുണ തന്നിട്ടുണ്ട്. അന്നേ തന്നെ പാലക്കാട്, ചിറ്റൂരുള്ള സംഗീ ത കോളജിൽ പോയി സംഗീതം പഠിക്കാനൊക്കെ അവരാണു മുൻകയ്യെടുത്തതും. മ്യൂസിക് ടീച്ചറാക്കണം എന്നൊക്കെയാ യിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ പ്രീഡിഗ്രി മുതൽ പിജി വരെ അവിടെ ഏഴ് വർഷം പഠിച്ചു. കർണാടക സംഗീതത്തിൽ എംഎ എടുത്തതിന്റെ പ്രയോജനം പ്രഫഷനൽ ഗായികയായപ്പോൾ ഉണ്ടായി.
മാപ്പിളപ്പാട്ടിലേക്കു വരുന്നതു തൊണ്ണൂ റുകളിലാണ്. 1991 ൽ കളിത്തോഴൻ എന്ന കസെറ്റിലാണ് ആദ്യമായി പ്രഫഷനലായി പാടുന്നത്, ഉണ്ണിമേനോനൊപ്പം. ബേണി ഇഗ്നേഷ്യസായിരുന്നു സംഗീതം.
അതിനു മുൻപ് ഏഴിലോ എട്ടിലോ മ റ്റോ പഠിക്കുന്ന സമയത്തു നടന്ന മുജാഹി ദ് സമ്മേളനത്തിന്റെ ഭാഗമായുള്ള ക റ്റിലും മാപ്പിളപ്പാട്ട് പാടിയിരുന്നു. പിന്നെ 90കളിൽ തന്നെ മഞ്ചേരിയിൽ മാർക്കോ സേട്ടന്റെ ഒപ്പമൊക്കെ പാടി. ഇതിനൊ പ്പം തന്നെ ലൈവായും പാട്ടുണ്ടായിരുന്നു. 94ൽ ഇറങ്ങിയ കിനാക്കിളി കളക്ഷനിലെ "പൊന്നു സഖീ' എന്ന പാട്ട് അന്നു ജന ങ്ങൾ ഹിറ്റാക്കി. അതിനു ശേഷമാണു കൂടുതൽ മാപ്പിളപ്പാട്ടുകൾ പാടുന്നത്.
Diese Geschichte stammt aus der March 15, 2025-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 15, 2025-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം