ആമുഖമേതും ആവശ്യമില്ലാത്ത കാരുണ്യത്തിന്റെ മുഖമാണിത്. ഭൂമി അമ്മയാണെങ്കിൽ ഈ അമ്മ ആകാശത്തോളം വിശാലം. അർബുദം കാർന്നുതിന്നുന്ന കുഞ്ഞുങ്ങളുടെ മാത്രമല്ല, മക്കളുടെ രോഗം തിരിച്ചറിയുന്നതോടെ തളരുന്ന മാതാപിതാക്കളുടെയും അമ്മയാണ് ഡോ. കുസുമ കുമാരി.
രാജ്യത്ത് ആദ്യം മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ച രണ്ട് സൂപ്പർ സ്പെഷാലിറ്റി പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിൽ ഒന്നിനൊപ്പം നടന്നയാൾ. സ്വകാര്യ ചികിത്സയോ ആശുപത്രി പ്രാക്ടിസോ ചെയ്തിരുന്നെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്ന മേൽ വിലാസം. സർവിസ് കാലത്ത് തുടങ്ങിവെച്ച സേവനങ്ങളുടെ തുടർച്ചയായി പ്രത്യാശ'യെന്ന കൂട്ടായ്മയുമായി 73-ാം വയസ്സിലും കർമനിരത. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർ.സി.സി) ചികിത്സക്കെത്തുന്ന കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും താങ്ങും തണലും.
മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കു പുറമെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സയളവിൽ താമസം, ആഹാരം, കൗൺസലിങ് എന്നിവ സൗജന്യമായി നൽകുന്നു പ്രത്യാശ'. ഒരേസമയം 10 കുടുംബമാണ് പ്രത്യാശയിൽ കഴിയുന്നത്. ഒരു കുടുംബത്തിന് പ്രതിമാസം 15,000 രൂപയോളം ചെലവു വരും. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള കുമാരപുരത്ത് ചെറിയൊരു വീട്ടിലാണ് പ്രത്യാശ. വിദൂര ദേശങ്ങളിൽനിന്ന് അർബുദ ചികിത്സക്കായി ആർ.സി.സിയിൽ എത്തുന്ന പാവപ്പെട്ടവരുടെ പ്രത്യാശ'യാണ് ആ വീടും അതിന്റെ രക്ഷാധികാരി ഡോ. കുസുമ കുമാരിയും, 1984ൽ ഒരു ഡോക്ടറും കുറെ കുഞ്ഞുങ്ങളും മാത്രമായി തുടങ്ങിയതാണ് തിരുവനന്തപുരം ആർ.സി.സിയിലെ കുട്ടികളുടെ വാർഡ്. രണ്ടു കസേരയും ഒരു മേശയുമടങ്ങുന്ന ഒറ്റമുറി. അതിനെ വലിയൊരു നഴ്സറി സ്കൂളു പോലെയാണ് അന്ന് വിഭാവനം ചെയ്തത്. ചുമരിൽ ചിത്രപ്പണികൾ, കളിക്കോപ്പുകൾ, തിയറ്റർ അങ്ങനെ. മൂന്നര പതിറ്റാണ്ടിന്റെ സേവനം കഴിഞ്ഞ് ഡോ. കുസുമ കുമാരി 2017ൽ വകുപ്പു മേധാവിയായി വിരമിക്കുന്നതുവരെ ആ വാർഡ് കുട്ടികൾക്ക് പള്ളിക്കൂടവുമായിരുന്നു. ആ കാൻസർ വാർഡിൽ നിന്ന് 40 വയസ്സ്.
കുട്ടികളുടെ കാൻസർ വാർഡ്
Esta historia es de la edición December 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു