ഇരുകരങ്ങളുടെയും ഭാഗത്ത് അവൾ മാലാഖയുടെ ചിറകുകൾ വിടർത്തി. മനസ്സിൽ ആത്മ വിശ്വാസത്തിന്റെ ഊർജം നിറച്ചു. ഈ നേരം, നേടാനാഗ്രഹിച്ച ലക്ഷ്യങ്ങൾക്കു പിന്നാലെ അവളുടെ കാലുകൾ പായുകയായിരുന്നു. പരിമിതികളെ പരിഗണിക്കാതെ മുന്നേറിയപ്പോൾ അസാധ്യമെന്നു വിലയിരുത്തിയ പലതും അവൾക്കു മുന്നിൽ അവസരങ്ങളായി. പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചപ്പോൾ വിജയം അവളുടെ മുന്നിലെത്തി. സമരസപ്പെടലുകളല്ല, ഉൾക്കൊള്ളലും പരിശ്രമവുമാണ് വിജയത്തിന് നിദാനമെന്ന് വിശ്വസിച്ച നിശ്ചയദാർഢ്യത്തെ ജിലുമോൾ മാരിയറ്റ് തോമസ് എന്നു വിളിക്കാം.
തൊടുപുഴ മൗണ്ട് സീനായ് ആശുപത്രിയിൽ വർഷങ്ങൾക്കുമുമ്പ് പിറന്നുവീഴുമ്പോൾ അവളുടെ പപ്പയോടും മമ്മിയോടും ഡോക്ടർ ആഗ്നസ് ചോദിച്ചുവത്രേ... ഇരുകൈകളുമില്ലാത്ത ഈ കുരുന്നിനെ വളർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എനിക്ക് തന്നൂടേ, ഞാൻ വളർത്തിക്കൊള്ളാം. എന്നാൽ, തനിക്ക് അങ്ങനെ തരാൻ മക്കളില്ലെന്ന മറുപടിയാണ് പപ്പ നൽകിയത്. അവളെ മാതാപിതാക്കൾ ചേർത്തു പിടിച്ച് വളർത്തി. ചുറ്റുപാടു നിന്നുമുള്ള സഹതാപത്തിന്റെ നോട്ടങ്ങളും പിന്തിരിപ്പിക്കുന്ന വാക്കുകളും ജിലുവും കുടുംബവും ശ്രദ്ധിച്ചതേയില്ല. സ്വയം തോൽക്കാൻ സന്നദ്ധയാകാത്ത അത്രയും നാൾ ആരും പരാജയപ്പെടുന്നില്ലെന്ന് ജീവിതാനുഭവം നൽകിയ ആത്മ വിശ്വാസത്തോടെ ജിലു പറയുന്നു.
സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തെ മികവുറ്റ പഠനത്തിനപ്പുറം അവൾ മറ്റൊരു സ്വപ്നവും കൂടെ കണ്ടു. ഇരുകൈകളുമില്ലെങ്കിലും തനിക്ക് കാറോടിക്കണം. പരിമിതികളെ മറികടന്ന് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കണം. 2018ൽ അഭിഭാഷകൻ മുഖാന്തരം ഇതിനായുള്ള നിയമപോരാട്ടം ആരംഭിച്ചു. നിയമവഴിയിലൂടെ ജിലു മോൾക്ക് ഡ്രൈവ് ചെയ്യാൻ കഴിയുംവിധം കാറിൽ രൂപമാറ്റങ്ങൾ വരുത്തി.
എന്നാൽ, വിവിധ കാരണങ്ങളാൽ ഡ്രൈവിങ് എന്ന ആഗ്രഹം പിന്നെയും നീണ്ടു. ആറു വർഷത്തോളം ഇതിന് പിന്നാലെതന്നെ നടന്നു. ഇതിനിടെ ഭിന്നശേഷി കമീഷണറെ ബന്ധപ്പെട്ടു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടതോടെ ലൈസൻസ് സാധ്യമായി. കാലുകൾ കൊണ്ട് മനോഹരമായ ചിത്രം വരച്ചും ജിലു നേരത്തേതന്നെ ശ്രദ്ധനേടിയിരുന്നു.
Esta historia es de la edición March 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...