![മാന്നാറിന്റെ വെങ്കലപ്പെരുമ മാന്നാറിന്റെ വെങ്കലപ്പെരുമ](https://cdn.magzter.com/1347858309/1667047410/articles/GVQanHxt-1668516827115/1668518280940.jpg)
നാഗാലാൻഡ് സ്പീക്കറുടെ വസതിയിലെ വലിയ ഓട്ടുമണി, ഡൽഹി പ്രഗതി മൈതാനിലെ ക്രാഫ്റ്റ് മ്യൂസിയത്തിലുള്ള 1,200 കിലോയുടെ വാർപ്പ്, ഷിംലാക്ഷേത്രത്തിലെ 3,500 കിലോയുള്ള ഭീമാകാരൻ ഓട്ടുമണി പലനാടുകളിലാണ് എത്തിപ്പെട്ടതെങ്കിലും ഇവയ്ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. എല്ലാം നിർമിക്കപ്പെട്ടത് ഇങ്ങ് കേരളത്തിലാണ്. ആലപ്പുഴ ജില്ലയിലെ മാന്നാർ എന്ന കൊച്ചുഗ്രാമത്തിൽ. വെങ്കലനിർമാണത്തിന്റെ പെരുമ പേറുന്ന ഗ്രാമം.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കൂറ്റൻ ആൽ വിളക്കിനും ഗുരുവായൂർ ക്ഷേത്രത്തിലെ രണ്ട് ടൺ ഭാരമുള്ള വാർപ്പിനും പറയാനുള്ളത് മാന്നാറിന്റെ കഥ തന്നെ. ഓരോ സൃഷ്ടിയിലും നാടിന്റെ അഭിമാനവും സൂക്ഷ്മതയുടെ സൗന്ദര്യവും നിറയ്ക്കുന്ന കലാകാരന്മാരുടെ കഠിനാധ്വാനത്തിന്റെയും കലോപാസനയുടെയും കഥ.
പമ്പയാറിനോടും അച്ചൻകോവിലാറിനോടും ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാന്നാർ. തിരുവല്ലയിൽ നിന്ന് മാവേലിക്കരയിലേക്കുള്ള വഴിയെ പോകുമ്പോൾ ഇരുവശങ്ങളിലും വലിയ നിലവിളക്കുകളും ഓട്ടുരുളികളും നിരത്തിവെച്ചിരിക്കുന്ന കടകൾ കാണാം. ഓട്ടുനിർമാണത്തിന്റെ കലയും കരവിരുതും നേരിട്ടുകാണണമെന്ന ആഗ്രഹമായിരുന്നു ഈ യാത്രയുടെ ഇന്ധനം. മാന്നാർ ബെൽ മെറ്റൽ പ്രൊഡ്യൂസേസ്സ് അസോസിയേഷൻ പ്രസിഡന്റ് വെങ്കിടാചലത്തെ തേടിയെത്തുമ്പോൾ അദ്ദേഹം തന്റെ പണിശാലയിലായിരുന്നു. “നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമല്ല. ഒരുപാടുപേരുടെ, ദിവസങ്ങൾ നീളുന്ന അധ്വാനമുണ്ട് ഇതിനുപിന്നിൽ,'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആലയിലേക്ക് ക്ഷണിച്ചു.
പണിയെല്ലാം തീർത്ത ഒരു ഭീമൻ ഓട്ടുമണിയാണ് അവിടെ സ്വാഗതം ചെയ്തത്. ഒരരികിൽ കുറെ വാർപ്പുകൾ നിരത്തിയിട്ടുണ്ട്. മറ്റൊരിടത്ത് വാർപ്പിന്റെ മൺമാതൃകകൾ വെയിലത്ത് ഉണങ്ങാൻ വെച്ചിരിക്കുന്നു. “വെയിൽ കൃത്യമായി കിട്ടണം. എങ്കിലേ, പണി ശരിക്ക് നടക്കൂ,'' വെങ്കിടാചലം പറഞ്ഞു. ആലയിലുള്ളവരെല്ലാം തിരക്കിട്ട ജോലികളിലാണ്. ഇടതടവില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്നു.പല നിർമാണഘട്ടങ്ങളിലൂടെയാണ് ഓരോ നിലവിളക്കും മണിയും ഉരുളിയും കടന്നു പോവുന്നത്. നിലവിളക്കിന്റെയോ ഉരുളിയുടെയോ ആകൃതിയിലുള്ള കരു (മാതൃക)വുണ്ടാക്കുന്നതു മുതൽ വാർക്കുന്നതുവരെയുള്ള ഘട്ടങ്ങൾ, കരുവിൽ എന്തെങ്കിലുമൊരു പിഴവ് വന്നാൽ, അതുവരെയുള്ള അധ്വാനം മുഴുവൻ പാഴായെന്നർഥം.
Esta historia es de la edición November 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം](https://reseuro.magzter.com/100x125/articles/1421/1294537/C-WjacSeB1684304132766/1684305830855.jpg)
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
![മലമ്പുഴയുടെ തീരങ്ങളിലൂടെ മലമ്പുഴയുടെ തീരങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1294537/OZsFNeZoY1684229984023/1684303473338.jpg)
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
![തളിർത്തും തപിച്ചും കാനനഭാവങ്ങൾ തളിർത്തും തപിച്ചും കാനനഭാവങ്ങൾ](https://reseuro.magzter.com/100x125/articles/1421/1294537/YQeYpg4JN1684217307735/1684217900879.jpg)
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
![പണിതീരാത്ത മരക്കൊട്ടാരത്തിൽ... പണിതീരാത്ത മരക്കൊട്ടാരത്തിൽ...](https://reseuro.magzter.com/100x125/articles/1421/1294537/FsTvumwsg1684215572999/1684216974414.jpg)
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
![തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി](https://reseuro.magzter.com/100x125/articles/1421/1294537/hGulDUJ4Q1683790758755/1683815792960.jpg)
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
![കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1294537/pUAYBuwzn1683790661155/1683815280371.jpg)
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
![തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ](https://reseuro.magzter.com/100x125/articles/1421/1294537/TjtiHeF9j1683790540955/1683802630719.jpg)
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
![പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ](https://reseuro.magzter.com/100x125/articles/1421/1294537/5J6M5ROJW1683790422771/1683801989968.jpg)
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
![മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി](https://reseuro.magzter.com/100x125/articles/1421/1294537/D4himbtSb1683619091738/1683631382030.jpg)
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
![ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക് ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്](https://reseuro.magzter.com/100x125/articles/1421/1294537/TqQmYu3Q21683618300006/1683629184617.jpg)
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി