ബുള്ളറ്റിൽ ഒരു ഫോട്ടോ ഷൂട്ടിന്റെ ഒരുക്കത്തിലായിരുന്നു സൗപർണികയും സുഭാഷും. നിർത്താതെ ചിരിയും വർത്തമാനവും തന്നെ, മലയാള സിനിമ, സീരിയൽ രംഗത്തെ ഈ താരദമ്പതികൾ. മനു കൃഷ്ണ സംവിധാനം ചെയ്ത ഗില ഐലൻഡ് ആണ് സുഭാഷിന്റെ പുതിയ ചിത്രം. നവംബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം തിയറ്റർ വിട്ടിട്ട് അധികമായിട്ടില്ല. സ്കൂൾ കാലഘട്ടത്തിൽ "അവൻ ചാണ്ടിയുടെ മകൻ, 'തന്മാത്ര' സിനിമകളിലൂടെ വെള്ളിത്തിരയിൽ എത്തിയതാണ് സൗപർണിക. 17 വർഷത്തിനിടെ 85 സീരിയലുകളിലും അഭിനയിച്ചു.
Drive with smile എന്ന സന്ദേശവുമായി നടന്ന മാധ്യമം ‘കുടുംബം' കവർ ഷൂട്ടിന്റെ ഇടവേളയിൽ ഇവരുടെ വിശേഷം പറച്ചിൽ.
രണ്ടുപേരും അഭിനയ മേഖലയിൽ ജീവിതം എങ്ങനെ?
സുഭാഷ്: രണ്ടുപേരും ഒരേ ഫീൽഡിലാകുന്നത് വളരെ നല്ലതാണ്. കാരണം ജോലിയെക്കുറിച്ച് പരസ്പരം മനസ്സിലാക്കാൻ സാധിക്കും. ചിലപ്പോൾ പറഞ്ഞ സമയത്ത് ഷൂട്ടിങ് തീരില്ല. രാത്രി വൈകിയും ഉണ്ടാകും. ഇത് നമുക്ക് മനസ്സിലാക്കാൻ പറ്റും. എന്നാൽ, വേറൊരു പ്രഫഷനിലുള്ള ആളാണെങ്കിൽ മനസ്സിലാക്കണമെന്നില്ല.
സൗപർണിക. ഒരേ മേഖലയിലായാൽ ജോലിയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകും. നമ്മളെ പിന്തുണച്ച് എപ്പോഴും ഒപ്പമുണ്ടാകും. ഞങ്ങൾക്ക് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മറിച്ച് ഗുണം മാത്രമേയുള്ളൂ.
പരസ്പര പിന്തുണ?
വിവാഹശേഷം അഭിനയം തുടരുന്നതിന്റെ പൂർണ ക്രെഡിറ്റും ഏട്ടനാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സഹായിക്കാറുണ്ട്. നമുക്ക് അനുയോജ്യമായതും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ പറയാറുണ്ട്. അതുപോലെ ഫിറ്റ്നസിന്റെ കാര്യത്തിലും മോട്ടിവേറ്റ് ചെയ്യാറുണ്ട്.
സുഭാഷ് അഭിനയത്തിൽ മാത്രമല്ല ഏതൊരു കാര്യത്തിലും പൂർണ പിന്തുണയുമായി സൗപർണിക കൂടെയുണ്ടാവാറുണ്ട്. നല്ല സപ്പോർട്ടാണ്. ഇതുവരെ സൗപർണിക നോ പറഞ്ഞ ഒരു സാഹചര്യവും ഇല്ല. പരസ്പരം മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഞങ്ങൾക്ക് കഴിയാറുണ്ട്.
വിവാഹം എങ്ങനെയായിരുന്നു?
Denne historien er fra February 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു