Laughter is a bodily exercise, precious to health' എന്ന് പറഞ്ഞത് പ്രമുഖ ഗ്രീക് ചിന്തകനായ അരിസ്റ്റോട്ടിലാണ്. 2000 വർഷം മുമ്പുതന്നെ മനുഷ്യൻ ചിരിയുടെ ആരോഗ്യഗുണങ്ങൾ കണ്ടെത്തിയതായി ഇതിൽ നിന്ന് അനുമാനിക്കാം. ആധുനിക വൈദ്യ ശാസ്ത്രവും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് എല്ലാ വർഷവും മേയിലെ ആദ്യ ഞായറാഴ്ച 'ലോക ചിരി ദിന'മായി ആചരിക്കുന്നത്.
സമകാലീന ജീവിതപരിസരത്ത് ഒരു വ്യക്തി നേരിടുന്ന നിഷേധാത്മകമായ അനുഭവങ്ങളെ അതിജീവിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് മനസ്സിൽ പ്രസാദാത്മകമായ ചിന്തകളെ കൊണ്ടുവരുക എന്നതാണ്. അതിനായി ചുറ്റുമുള്ള അലോസരപ്പെടുത്തുന്ന കാര്യങ്ങളെ ചിരിച്ചുകൊണ്ട് നേരിടണം.
നിത്യജീവിതത്തിൽ നാം നേരിടുന്ന ഇല്ലായ്മകൾ, മത്സരങ്ങൾ, പരാജയങ്ങൾ ഒറ്റപ്പെടൽ, അവഗണന തുടങ്ങി എല്ലാ പ്രതിസന്ധികളെയും നിരാശയോടെ സമീപിക്കുന്നതിനു പകരം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടാൽ അത് കൂടുതൽ അനായാസമാകും എന്നതാണ് യാഥാർഥ്യം.
എല്ലാം മറന്നൊന്ന് പൊട്ടിച്ചിരിച്ചു നോക്കൂ... അപ്പോഴറിയാം ഹൃദയം നിറഞ്ഞൊരു ചിരിയേക്കാൾ നല്ലൊരു വികാരം വേറെയില്ലെന്ന്. പരസ്പരമുള്ള ചിരിയിലൂടെ ആരുമായും ബന്ധപ്പെടാനാവും എന്നുമാത്രമല്ല, ചിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങളും കൈവരിക്കാനുമാവും.
ചിരി ഒരു വർക്കൗട്ട്
ചിരി സമ്മാനിക്കുന്ന ശാരീരിക ആരോഗ്യാവസ്ഥകളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ വൈദ്യശാസ്ത്രമേഖലയിൽ നടന്നിട്ടുണ്ട്. ഒരാൾ ചിരിക്കുമ്പോൾ ശരീരത്തിലേക്ക് കൂടുതൽ ഓക്സിജൻ ലഭിക്കുകയും അതുവഴി ശ്വാസകോശം, ഹൃദയം, പേശികൾ എന്നിവ ഉത്തെജിപ്പിക്കപ്പെടുകയും ചെയ്യും. ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും ഉറക്കെയുള്ള ചിരി സഹായിക്കും. ചിരിയുടെ സ്വഭാവത്തിനനുസരിച്ച് ശ്വാസകോശത്തോടൊപ്പം മസിലുകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ഫലത്തിൽ ഒരു ചെറുവ്യായാമം ചെയ്യുന്നതിനു തുല്യമാണിത്.
വേദനസംഹാരി ചിരി
ശരീരവേദനക്ക് ചിരിയൊരു ഫലപ്രദമായ ഔഷധമാണന്ന് മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്. ഒരാൾ ചിരിക്കുമ്പോൾ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരി'യായ എൻഡോർഫിൻ (Endorphin) എന്ന ഹോർമോൺ മസ്തിഷ്കത്തിൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നത് കൊണ്ടാണിത്.
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു