ഒരു കലപിലക്കൂട്ടത്തിന്റെ പൊട്ടിച്ചിരികളും കളിമേളങ്ങളും നിറഞ്ഞ ആഹ്ലാദപ്പെരുക്കം എപ്പോഴും കാണാം കുലൂസ് വില്ലയിൽ. ആറു പെൺകുട്ടികളും അവരുടെ ഉമ്മയും കുട്ടികളിൽ മൂത്തയാൾക്ക് വയസ്സ് 12. ഇളയയാൾക്ക് ആറുമാസം.
കാസർകോട് വിദ്യാനഗറിലെ ഈ വീട്ടിൽ തിരക്കൊഴിഞ്ഞിട്ട് ഒരു ടെൻഷൻ അടിക്കാൻ പോലും സമയമില്ലാതെ ഓടിനടക്കുന്നുണ്ട് ഉമ്മ തഹാനിയ. പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്തിന്റെ മകളാണ് ഇവർ. ഭർത്താവ് നജീബ് ബിൻ ഹസ്സൻ ദുബൈയിൽ കുലൂസ് ഡിജിറ്റൽ മീഡിയ എന്ന പേരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ജോലിത്തിരക്കിലും.
കുട്ടികളിൽ മൂത്തയാൾ ആയിഷത്ത് നതാഷ കുലൂസ്. താഴെ ആയിഷത്ത് തൻഹാഷ കുലൂസ്, ആയിഷത്ത് ആനിഷ കുലൂസ് ആയിഷത്ത് റിൻഷ കുലൂസ്, ആയിഷത്ത് ഹുമൈഷ കുലൂസ്, ഏറ്റവും ഇളയയാൾ ആയിഷത്ത് ബാഗിഷ കുലൂസ്.
രണ്ടു കുട്ടികളുള്ള മാതാപിതാക്കൾ പോലും മക്കളുടെ കാര്യത്തിൽ ടെൻഷനടി ച്ചു നടക്കുമ്പോൾ ആറു പൊടിക്കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾ KULUS CHANNEL എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട് ഉമ്മ തഹാനിയ, മറ്റൊരു മാതൃദിനം എത്തുമ്പോൾ മാധ്യമം ‘കുടുംബ'വുമായി ഈ കുലൂസ് കുടുംബത്തിന്റെ വിശേഷംപറച്ചിൽ കേൾക്കാം.
എല്ലാം പെൺകുട്ടികൾ. ആരെങ്കിലും ഇതിൽ സങ്കടം പറയാറുണ്ടോ? തഹാനിയ: ഇക്കാര്യം പലരും ചോദിക്കാറുണ്ട്. ആറു പെൺകുട്ടികളായതിൽ സങ്കടമുണ്ടോയെന്ന്. ഒരു സങ്കടവുമില്ല. ഞാൻ വളരെ ഹാപ്പിയാണ്. ചിലർ ഇവരെ എങ്ങനെ കല്യാണം കഴിപ്പിക്കും എന്ന് ആശങ്ക പ്രകടിപ്പിക്കാറുണ്ട്. കുട്ടികളുടെ കല്യാണക്കാര്യമൊന്നുമല്ല ഇന്ന് ഞാൻ ചിന്തിക്കുന്നത്. ഇവരോടൊപ്പം ഇപ്പോൾ സന്തോഷമായി കഴിയുന്നു എന്നതാണ് കാര്യം. നാളത്തെ കാര്യം പടച്ചവന്റെ കൈയിലാണ്. ഇത്രയും കുട്ടികളെ നന്നായി വളർത്താനാണ് ദൈവം എന്റെ കൈയിൽ ഏൽപിച്ചത്. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം.
ഇത്രയും കുട്ടികളുമായി എങ്ങനെയാണ് ഉറങ്ങുന്നത്?
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു