വീണ്ടുമൊരു അധ്യയന വർഷംകൂടി വരുന്നു. കാർട്ടൂണും മൊബൈൽ ഗെയിമുകളും ടി.വി യുമെല്ലാമായി മാറിയ പുതുലോകത്തെ കുട്ടികൾ സ്കൂളിലേക്ക് ആദ്യ ചുവടുകൾ വെക്കാൻ ഒരുങ്ങുകയാണ്. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് സ്കൂളിന്റെ വിശാലമായ അങ്കണത്തിലേക്ക്.
സമപ്രായക്കാരായ ഒരുപാട് കുട്ടികൾ, ഇതുവരെ കാണാത്ത അധ്യാപകർ, ക്ലാസ് മുറികളിലെ പഠനം, അങ്ങനെ അപരിചിതമായ ലോകമാണ് ഓരോ കുരുന്നിനെയും കാത്തിരിക്കുന്നത്. സ്വന്തം കൺവെട്ടത്തു നിന്ന് മക്കളെ മറ്റൊരിടത്തേക്ക് പറഞ്ഞയക്കുന്നതിന്റെ ടെൻഷൻ എല്ലാ മാതാപിതാക്കൾക്കുമുണ്ടാകും. അവരുടെ ശീലങ്ങൾ, പെരുമാറ്റം, പഠനം ഇതെല്ലാം ആവലാതിയായി നിറയും. സ്കൂളിലേക്ക് പുതുതായി പോകാൻ തയാറെടുക്കുന്ന മക്കളെ എങ്ങനെ നമുക്ക് ഒരുക്കിയെടുക്കാം എന്നതിൽ ടെൻഷനടിക്കേണ്ട. അവരെ മിടുക്കരായി പറഞ്ഞയക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
എഴുതി പഠിപ്പിക്കേണ്ട, വായിച്ചുകൊടുക്കാം
സ്കൂളിലെത്തും മുമ്പ് അക്ഷരങ്ങളും അക്കങ്ങളും എഴുതി പഠിപ്പിക്കണോ എന്നതാണ് പല മാതാപിതാക്കളുടെയും സംശയം. എന്നാൽ, പുതിയ പഠനരീതി അനുസരിച്ച് അവരെ വീട്ടിൽനിന്ന് എഴുതി പഠിപ്പിക്കേണ്ട കാര്യമില്ല.
ഒറ്റയടിക്ക് എഴുത്തിന്റെയോ വായനയുടെയോ ലോകത്തേക്ക് കൊണ്ടുവരുമ്പോൾ അത് ഉൾക്കൊള്ളാൻ കുട്ടികൾക്ക് സാധിച്ചെന്നു വരില്ല. അവർക്ക് ഇംഗ്ലീഷ്, മലയാളം അക്ഷരമാ ലകൾ വായിച്ചു കൊടുക്കാം.
ഒരക്ഷരം കണ്ടാൽ അവർക്ക് തിരിച്ചറിയാൻ സാധിച്ചാൽ മാത്രം മതി. അക്ഷരങ്ങൾ പഠിപ്പിക്കുന്ന നിരവധി പിക്ചർ ബുക്കുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അത് വാങ്ങി അവരുടെ കൂടെയിരുന്ന് ദിവസവും വായിച്ചുകൊടുക്കാം.
സ്ഥിരമായി വായിച്ചുകൊടുക്കുമ്പോൾ അത് അവരുടെ ഓർമ യിൽ നിൽക്കും. അതുപോലെ അക്കങ്ങളും. അക്ഷരമാലകളും അക്കങ്ങളും പരിചയപ്പെടു ത്തുന്ന നിരവധി നഴ്സറി ഗാനങ്ങളുണ്ട്. ടി.വിയിലും ഫോണിലും അവ അവർക്ക് കാണിച്ചു കൊടുക്കാം. അതും അവരുടെ ഓർമയിൽ നിൽക്കും.
ഒപ്പംതന്നെ മൃഗങ്ങൾ, പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ ഇവയൊക്കെയുള്ള ചിത്രങ്ങൾ കാണിച്ച് പറഞ്ഞുകൊടുക്കാം. ശരീരഭാഗങ്ങളും ചിത്രങ്ങളിലൂടെ പറഞ്ഞുകൊടുക്കാം. അവർക്ക് തിരിച്ചറിയാൻ വേണ്ടി മാത്രം.
ഫോൺ ചങ്ങാത്തം കുറക്കാം
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു