2002ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' സിനിമയിലൂടെ മലയാളി പ്രേക്ഷകമനസ്സിലേക്ക് കുടിയേറിയ പ്രിയ നടിയാണ് ഭാവന. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നട സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ കരുത്തുറ്റ അഭിനേത്രി.
മലയാള സിനിമാചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതക്ക് ഇരയാവേണ്ടിവന്നതോടെ അഭിനയരംഗത്തു നിന്ന് പിൻവലിഞ്ഞെങ്കിലും നീതിക്കു വേണ്ടി ശക്തമായി പോരാടി, അതുവരെ തുടർന്നുവന്ന ആൺകോയ്മയുടെ നീതികേടിനെ തുറന്നുകാണിച്ചവൾ. സിനിമയെക്കാൾ വ്യക്തിജീവിതത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകി സിനിമാജീവിതത്തിന് താൽക്കാലിക ഇടവേള നൽകിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്.
സിനിമാകഥയെപ്പോലും വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിലൂടെ കടന്നുപോയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സ്ത്രീസമൂഹത്തിന് പുതിയ ദിശാബോധം പകർന്നുനൽകിയ ഭാവന തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നു...
ആറു വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി. പ്രേക്ഷകർ വലിയ സ്വീകാര്യതയോടെ നീക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഏറ്റെടുത്തു. എന്തു തോന്നുന്നു? മടങ്ങിവരവും ചിത്രത്തിനോടുള്ള പോസിറ്റിവ് പ്രതികരണവും?
തീർച്ചയായും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമ്മൾ ഹാർഡ്വർക്ക് ചെയ്യുന്നത് ഈ ഒരു സ്വീകാര്യതക്കു വേണ്ടിയാണല്ലോ. ചിത്രം കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നത് കാണുമ്പോൾ സന്തോഷവും സ്നേഹവും തോന്നുന്നു.
ഒരു പുതിയ ടീമിനൊപ്പമായിരുന്നു മടങ്ങിവരവ്. മലയാള സിനിമ അധികം ചർച്ചചെയിട്ടില്ലാത്ത ഒരു പ്രമേയവും. ഇനിയൊരു മടങ്ങിവരവ് ഇല്ലെന്നു പ്രഖ്യാപിച്ച ഭാവന ഈ ചിത്രം തന്നെ തിരിച്ചുവരവിന് തിരഞ്ഞെടുക്കാൻ കാരണം?
മടങ്ങിവരവില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ഒരു ബ്രേക്ക് എടുക്കാൻ തോന്നി. അഞ്ചു വർഷം കന്നട സിനിമകളും പരസ്യങ്ങളും മാത്രം ചെയ്തു. മലയാള സിനിമയാണ് എന്നെ നടിയാക്കിയത്. ഇപ്പോഴും സ്വന്തം ഭാഷ പറഞ്ഞ് അഭിനയിക്കാൻ തന്നെയാണ് ഇഷ്ടവും കംഫർട്ടബ്ളും. പുതിയ ടീമിനൊപ്പം ഫ്രഷായിട്ട് കരിയർ റീസ്റ്റാർട്ട് ചെയ്യാം എന്നു തോന്നി. ശരിക്കും പ്ലാൻ ചെയ്തൊന്നും അല്ലായിരുന്നു. എല്ലാം ഒരു കറക്ട് ടൈമിൽ വന്നുചേർന്നുവെന്നു മാത്രം.
Denne historien er fra July 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു