ഡിസംബറിന്റെ തണുപ്പിന് ക്രിസ്മസിന്റെ ഛായയാണ് വടക്കുകിഴക്ക്. ശീതക്കാറ്റിനെ ഭേദിക്കുന്ന ഉത്സവ ലഹരി ഏഴു സഹോദരിമാരുടെ മണ്ണിലാകെ പടരും. മഞ്ഞുപെയ്യുന്ന രാവുകളിൽ കുഞ്ഞുങ്ങളുടെ ഒരുക്കങ്ങൾ പൊടിപൊടിക്കും. ഇന്ത്യയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാ ലാൻഡ്, മേഘാലയ, മിസോറം എന്നിവയും മണിപ്പൂരും അരുണാചൽ പ്രദേശും അടങ്ങുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയായി ക്രിസ്മസ് ഒരുമാസം നീളുന്ന വർണാഭമായ ആഘോഷങ്ങളാണ്. എന്നാൽ, മണിപ്പൂർ ഇത്തവണ കണ്ണീർ വാർക്കുകയാണ്. മണി പൂരിന്റെ ദുഃഖം മേഖലയാകെ പടർന്നിട്ടുണ്ട്.
ജോണിന്റെ മകൻ പട്ടണത്തി ലെ കടയിലെ ജീവനക്കാരനാ യിരുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസിനാണ് ജോണിനും വെറോനിക്കക്കും ഓരോ പുത്തൻ കമ്പിളിപ്പുതപ്പുമായി അവൻ വന്നത്. വെറോനിക്കക്ക് ആയിരം നാവായിരുന്നു മകൻ തന്നെ പുതപ്പിനെപ്പറ്റി പറയാൻ. ഈ ക്രിസ്മസിന് മകൻ വരുന്നതും കാത്തിരിക്കുകയാണ് ജോൺ. വെറോനിക്ക കലാപനാളുകളുടെ തുടക്കത്തിൽത്തന്നെ ദൈവത്തിലേക്കു മടങ്ങി. ഇന്ന് ജോൺ ഒറ്റക്ക് സിമന്റ് തറയിൽ തണുപ്പിനെ അതിജീവിക്കാൻ കടലാസ് ചട്ടകളും തുണികളും വിരിച്ച് കിടക്കുകയാണ്. ഇനിയും മടങ്ങിവരാത്ത മകനെ പ്രതീക്ഷിച്ച് അവന്റെ ക്രിസ്തുസ് സമ്മാനം പ്രതീക്ഷിച്ച് മകൻ ഇനി തിരിച്ചുവരില്ലെന്ന് പിതാവ് അറിഞ്ഞിട്ടില്ല. ആ വയോധികന്റെ സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതിരിക്കാൻ വളന്റിയർമാർ മകനെക്കുറിച്ചുള്ള പുതിയ പുതിയ കഥകൾ പറയുകയാണ്. അതുകേട്ട് പാതിമയക്കത്തിൽ തൂങ്ങിയ കണ്ണുകളുമായി ജോൺ കാത്തിരിക്കുന്നു.
മണിപ്പൂരിന്റെ ക്രിസ്മസിന് ഏഴുവർണമാണ്, മധുരത്തിന്റെ രുചിയാണ്, തണ്ണുപ്പിന്റെ സുഖമാണ്, സംഗീതത്തിന്റെ സ്വരമാണ്. മനസ്സിൽനിന്ന് മന സ്സുകളിലേക്ക് നിറയെ സ്നേഹ വും സൗഹൃദവും സന്തോഷവു മാണ് പങ്കുവെച്ചിരുന്നത്. ഇന്ന് നീറുന്ന ഓർമകളുടെ നഷ്ടപ്പെട്ട സ്നേഹത്തിന്റെ കരുതലിന്റെ, ഒറ്റപ്പെടലിന്റെ ക്രിസ്മസായി മാറിയതിന്റെ വേദന ഇനിയും അണയാത്ത അഗ്നിയായി മണിപ്പൂർ ജനതയുടെ മനസ്സിൽ കത്തിക്കൊണ്ടിരിക്കുകയാണ്.
എല്ലായിടത്തും നിസ്സഹായരായ ജനതയുടെ ദയനീയമുഖം. ജീവിതത്തെ പ്രതീക്ഷയോടെ കണ്ടിരുന്നവരുടെ മുന്നിലേക്ക് ഇടിത്തീപോലെ കലാപത്തിന്റെ കറുത്ത പുക ഉയരുകയായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ, മക്കൾ നഷ്ടപ്പെട്ട പ്രായംചെന്നവർ, വിധവകളായവർ. എല്ലാവരും ചെറിയ ഹാളുകളിൽ, സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറിയതിന്റെ വേദനയിൽ തിങ്ങി നിറഞ്ഞ് കഴിയുന്നു.
Denne historien er fra December 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...