നടനും ചലച്ചിത്രസംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനോട് ഒരിക്കൽ ഒരു പത്രലേഖകൻ ചോദിച്ചു: “സിനിമയിലെ വിജയവും പരാജയവും ജീവിതത്തിൽ എങ്ങനെ എടുക്കും? "വിജയം സന്തോഷമാണ്, ആസ്വദിക്കും. പരാജയമാണെങ്കിലും കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് അത് തന്നെ അധികം ബാധിക്കില്ല എന്നായിരുന്നു വിനീതിന്റെ മറുപടി.
രണ്ടു വിവാഹം കഴിച്ചെങ്കിലും രണ്ടു ബന്ധങ്ങളും തകർന്നപ്പോൾ, ദേശീയ പുരസ്കാരംവരെ നേടിയ പ്രശസ്ത ബോളിവുഡ് നടന്റെ വാക്കുകളും കുടുംബബന്ധത്തിന്റെ അനിവാര്യത ഓർമിപ്പിക്കുന്നതാണ്.
“എനിക്ക് ലഭിച്ച ദേശീയ പുരസ്കാരവും സമ്പത്തും പ്രശസ്തിയുമെല്ലാം ഇല്ലാതിരുന്നാലും എന്റെ ആദ്യത്തെ കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം.
കുടുംബത്തിൽ നിന്നാണ് വ്യക്തിത്വ -സ്വഭാവ രൂപവത്കരണത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. ഓരോ കുട്ടിയും ആദ്യം മാതൃകയാക്കുന്നത് അച്ഛനമ്മമാരെയും മറ്റു കുടുംബാംഗങ്ങളെയുമാണ്.
മറ്റുള്ളവരെല്ലാം മുന്നോട്ടു നടക്കുമ്പോൾ നീ മാത്രമെന്താ പിന്നോട്ടു നടക്കുന്നതെന്ന് ചോദിച്ച് അമ്മഞണ്ട്, കുഞ്ഞുണ്ടിനെ വഴക്കുപറഞ്ഞാലും അത് പിന്നോട്ടുതന്നെ നടക്കും. കാരണം, അതിന്റെ അമ്മ അതിന് കാണിച്ചുകൊടുക്കുന്നത് പിന്നോട്ടു നടക്കാനാണ്.
മാതാപിതാക്കൾ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചിട്ട്, മക്കൾ നേർവഴിയേ പോകണമെന്ന് പറഞ്ഞാൽ അവർ സ്വീകരിക്കുന്നത് മാതാപിതാക്കളുടെ പ്രവൃത്തിയായിരിക്കും; വാക്കായിരിക്കില്ല. അതിനാൽ സന്തുഷ്ട കുടുംബത്തിന് വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടാകട്ടെ.
മാറുന്ന കുടുംബങ്ങൾ
കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന കാലത്ത് വീടുകളിൽ കാരണവർക്കായിരുന്നു മുഖ്യസ്ഥാനം. ഇന്ന് അണുകുടുംബ വ്യവസ്ഥിതിയും വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്ന ലിവിങ് ടുഗെതർ സംവിധാനവും സിംഗ്ൾ പേരന്റിങ്ങുമെല്ലാമായി കുടുംബസംവിധാനങ്ങൾ മാറ്റപ്പെട്ടു. ഏതു സമയവും വേർപിരിയാം എന്ന ധാരണയിൽ രേഖകളുടെ പിൻബലമില്ലാതെ, ഒരു കെട്ടിടത്തിൽ ഭാര്യ-ഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചു താമസിക്കുന്ന ലിവിങ് ടുഗെതർ സംവിധാനത്തെ പക്ഷേ ആരും കുടുംബമെന്ന് വിളിക്കാറില്ല.
Denne historien er fra February 2024-utgaven av Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Allerede abonnent ? Logg på
Denne historien er fra February 2024-utgaven av Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Allerede abonnent? Logg på
മധുരമീ കാൻഡി
ശ്രീലങ്കയുടെ തുടിക്കുന്ന ഹൃദയമാണ് കാൻഡി. കൊളംബോയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ മലയോര നഗരം സ്ഥിതിചെയ്യുന്നത്
ഒരമ്മ മകളെയും കാത്തു
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം കാത്ത് യമനിൽ കഴിയുകയാണ് അമ്മ പ്രേമകുമാരി. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ
ഹിറ്റാണീ ഫിറ്റ്നസ്
മധ്യ വയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്വവും ഫിറ്റ്നസും കൈവരിച്ച നൂറുകണക്കിന് മനുഷ്യരുടെയും അവരെ അതിന് പ്രാപ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങളിലേക്ക്...
ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ
വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന സെൽഫ് ലവിന്റെ ഗുണങ്ങളും സ്വയം ആർജിച്ചെടുക്കാനുള്ള വഴികളുമറിയാം...
നന്ദി, വീണ്ടും പറയുക
നന്ദി പ്രകാശിപിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു. മാനസികാരോഗ്യം നിലനിർത്തുന്നതിൽ 'നന്ദി’ അഥവാ ‘കൃതജ്ഞത' വഹിക്കുന്ന റോളുകളിലേക്ക്...
മനസ്സ് പിടിവിടുന്നുണ്ടോ?
തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്. അതിനാൽ, മാനസികാരോഗ്യം നിലനിർത്താൻ പൊതുവായുള്ള ശാരീരികാരോഗ്യം മെച്ചമായി നിലനിർത്തേണ്ടതും അത്യാവശ്വമാണ്
മോളിക്ക് യാത്രയാണ് ജോയ്
കഷ്ടപ്പാടുകളുടെ ബാല്യം
മനസ്സിനെ മനസ്സിലാക്കുക
നല്ല വാക്ക്
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...