ആധുനിക കാലത്തെ കുടുംബബന്ധങ്ങളെക്കുറിച്ച് ഒട്ടേറെ പേർ ആശങ്ക പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ. ഇപ്പോഴുള്ള പിള്ളേർക്ക് ഒന്നും ഒരു ക്ഷമയുമില്ല. ഒന്നു പറഞ്ഞു രണ്ടിന് തല്ലിപ്പിരിയുകയാണ്. ഞങ്ങളുടെ കാലത്തൊക്കെ എത്ര മാത്രം പരസ്പരം സഹിച്ചും ക്ഷമിച്ചും ആണ് ജീവിച്ചത്?" പെട്ടെന്ന് കേൾക്കുമ്പോൾ ശരിയെന്നു തോന്നും. പണ്ടു കാലത്ത് ഇല്ലാത്തതുപോലെ വിവാഹ മോചനങ്ങൾ കൂടിവരുന്നു. ദാമ്പത്യ കലഹങ്ങളും അതോടനുബന്ധിച്ച കേസുകളും കൂടിവരുന്നതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു.
കുടുംബം എന്ന മനോഹരസങ്കൽപംതന്നെ അവതാളത്തിലാകുകയാണോ എന്ന ആശങ്ക പലരും പങ്കുവെക്കാറുണ്ട്. എന്നാൽ, ഈ ആധുനിക കാലത്തും ദൃഢമായ രീതിയിൽ ബന്ധങ്ങളെ ഭദ്രമാക്കി ആഹ്ലാദകരമായ കു ടുംബജീവിതം നയിക്കുന്ന ധാരാളം ആളുകളുണ്ട് എന്ന യാഥാർഥ്യവും മനസ്സിലാക്കേണ്ടതുണ്ട്.
വേഗമേറിയ ഡിജിറ്റൽ കാലത്തും എങ്ങനെയാണ് കുടുംബജീവിതത്തിന്റെ ഇഴയടുപ്പം തകരാതെ ഇവർ സൂക്ഷിക്കുന്നത്? വിവാഹേതര ബന്ധങ്ങൾ വ്യാപകമായ ഈ കാലത്തും പരസ്പരവിശ്വാസം പുലർത്തി മുന്നോ ട്ടുപോകാൻ എങ്ങനെ കഴിയുന്നു? കു ട്ടികളുടെമേൽ മാതാപിതാക്കൾക്ക് സ്വാധീനം നഷ്ടപ്പെടുന്നു എന്നു പറയപ്പെടുന്ന ഇക്കാലത്തും കുട്ടികളോട് ദൃഢമായ ആത്മബന്ധം നിലനിർത്തുന്ന ധാരാളം രക്ഷിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട് എന്ന സത്യം കാണാതിരിക്കാനാവില്ല.
വേഗംകൂടിയ ഡിജിറ്റൽ കാലം
30 വർഷം മുമ്പുണ്ടായിരുന്ന ലോകത്തിൽനിന്ന് ആധുനിക കാലത്തെ വ്യത്യസ്തമാക്കുന്നത് ഡിജിറ്റൽ വിപ്ലവത്തി ന്റെ വരവോടെ ജീവിതത്തിന്റെ ഗതി വേഗത്തിലുണ്ടായ മാറ്റമാണ്. അക്കാലത്ത് സിനിമ കാണണമെങ്കിൽ തിയറ്ററിൽ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുക്കേണ്ടിയിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കണമെങ്കിൽ അവിടെ പോകണമായിരുന്നു. എന്തിനേറെ, ഒരു വ്യക്തിയോട് പ്രണയം തോന്നിയാൽ അത് കത്ത് മുഖേന അവതരിപ്പിച്ചശേഷം മറുപടിക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടിയിരുന്നു. മനസ്സിൽ ഒരു ആഗ്രഹം തോന്നുകയും അത് സഫലമാവുകയും ചെയ്യുന്നതിന് ഇടക്കുള്ള ഈ ഇടവേള സമയംകൊല്ലി ആയിരുന്നെങ്കിൽ പോലും ആഗ്രഹം സഫലമായാലും ഇല്ലെങ്കിലും മനസ്സിനെ പാകപ്പെടുത്താനുള്ള കാലമായി കൂടി പ്രവർത്തിച്ചിരുന്നു.
Denne historien er fra February 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു