A good laugh and a long sleep are the best cures in the doctor's book' എന്നത് പ്രശസ്തമായ ഒരു ഐറിഷ് പഴമൊഴിയാണെങ്കിലും അതിലൊരു വൈദ്യശാസ്ത്ര സത്യം ഒളിഞ്ഞിരിപ്പുണ്ട്. കാലാകാലങ്ങളായി നടന്നിട്ടുള്ള ഗവേഷണങ്ങളിൽ ഉറക്കം ജീവന്റെ നില നിൽപിനുതന്നെ അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രായത്തിനനുസരിച്ച് നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്.
ദീർഘകാലത്തെ ഉറക്കപ്രശ്നങ്ങൾ വ്യക്തികളെ പലതരത്തിലുള്ള രോഗാവസ്ഥകളിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട് എലികളിൽ നടത്തിയ ഗവേഷണങ്ങൾ ഇതിന് തെളിവാണ്. സാധാരണയായി മൂന്നുവർഷംവരെ ആയുസ്സുള്ള എലികളെ പരീക്ഷണശാലകളിൽ കൊണ്ടുവന്ന് അവയുടെ ഉറക്കം നിരന്തരം തടസ്സപ്പെടുത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഫലങ്ങളാണ്. ശരിയായി ഉറങ്ങാൻ കഴിയാതെ രണ്ടോ മൂന്നോ ആഴ്ചകൾ പിന്നിട്ടപ്പോൾ അവയിൽ പലതിന്റെയും ആയുസ്സൊടുങ്ങുകയായിരുന്നു.
ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ശാരീരിക പ്രശ്നങ്ങൾ
ഉറക്കം ഒരർഥത്തിൽ ശരീരത്തിന്റെയും മനസ്സിന്റെയും വിശ്രമാവസ്ഥയാണ്. അതേ സമയം, ഉറക്കത്തിൽ ഒരു അവയവവും പ്രവർത്തനരഹിതമാകുന്നില്ലെന്നു മാത്രമല്ല, ചില ഹോർമോണുകളുടെ ഉൽപാദനവും ഓർമശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനങ്ങളും വർധിക്കുന്നുമുണ്ട്. എന്നാൽ, വിശ്രമമില്ലാത്ത ജീവിതരീതികളാണ് പലപ്പോഴും വ്യക്തികളെ അനാരോഗ്യങ്ങളിലേക്ക് നയിക്കുന്നത്. സ്ഥിരമായി ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികളിൽ പലതരത്തിലുള്ള കണ്ടു ആരോഗ്യ പ്രശ്നങ്ങൾ വരുന്നുണ്ട്.
സാധാരണ കണ്ടുവരുന്ന തലവേദന മുതൽ ഹൃദ്രോഗം വരെ ഉറക്കക്കുറവുമൂലം സംഭവിക്കാം. പൊണ്ണത്തടി, ത്വഗ് രോഗങ്ങൾ, കാഴ്ചപ്രശ്നങ്ങൾ, തുടർച്ചയായ ജലദോഷം, ശരീരവേദന, സന്ധികളിലെ വേദന, ലൈംഗിക പ്രശ്നങ്ങൾ, പ്രമേഹം, രക്തസമ്മർദം, ദഹനസംബന്ധ രോഗങ്ങൾ തുടങ്ങിയവയെല്ലാം ദീർഘകാലത്തേക്ക് ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികളെ ബാധിച്ചേക്കാം.
Denne historien er fra May 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സ്നേഹത്തിന്റെ കൈയ്യൊപ്പ്
ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണു വിരമിക്കുന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഭാര്യ ശാരദ മുരളീധരൻ ആ ചുമതലയിലെത്തുന്നത്. അപൂർവതകളും യാദൃച്ഛികതകളും നിറഞ്ഞ ഔദ്യോഗിക ജീവിതവും കുടുംബ വിശേഷവും ഇരുവരും പങ്കുവെക്കുന്നു...
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...