ഭർത്താവ് ചീഫ് സെക്രട്ടറിയായി വിരമിക്കുന്നതിന്റെ അടുത്ത ദിവസംതന്നെ ഭാര്യ ആ ചുമതലയിൽ എത്തുക. കേരളത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണുവും നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമാണ് ആ റെക്കോഡിട്ട ദമ്പതികൾ. തിരക്കുകൾക്കിടെ ഒന്നിച്ചെത്തിയ ഓണവും മകളുടെ വിവാഹവും ഇരുവരും ഗംഭീരമാക്കി.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ വക ഓണാഘോഷം ഇല്ലായിരുന്നെങ്കിലും ഇവരുടെ ഓണത്തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എല്ലാം മാനേജ് ചെയ്യാവുന്നതേയുള്ളൂവെന്നും കരുത്തായും പിന്തുണയായും ഒപ്പമുള്ളവർ തന്നെയാണ് തങ്ങളുടെ ബലമെന്നും ഇരുവരും 'മാധ്യമം കുടുംബ'ത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ആ വിശേഷങ്ങളിലേക്ക്...
മെഡിക്കൽ രംഗം വിട്ട് സിവിൽ സർവിസിലേക്ക്
സിവിൽ സെർവന്റ് എന്നാൽ പൊതുജനങ്ങൾക്ക് സേവനം ചെയ്യേണ്ടവരാണെന്ന് തങ്ങളുടെ കരിയറിലൂടെ തെളിയിച്ചവരാണ് ഡോ. വേണുവും ശാരദ മുരളീധരനും, മെഡിക്കൽ രംഗം ഒരിക്കലും തനിക്ക് ഇണങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് സിവിൽ സർവിസ് എഴുതിയെടുത്തയാളാണ് ഡോ. വേണു.
മെഡിക്കൽ എൻട്രൻസ് എഴുതി 12-ാം റാങ്ക് നേടിയിട്ടും ഇംഗ്ലീഷ് സാഹിത്യത്തോടുള്ള താൽപര്യം കാരണം മെഡിക്കൽ രംഗം വേണ്ടെന്ന് വെച്ചയാളാണ് ശാരദ മുരളീധരൻ. അതിനു പിന്നാലെയാണ് സിവിൽ സർവിസ് പരീക്ഷ പാസായത്.
സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുവരെ പ്രയോജനകരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഇരുവർക്കും കഴിഞ്ഞത് തിരഞ്ഞടുത്ത ജോലിയോടുള്ള അർപ്പണ മനോഭാവവും ഇഷ്ടവും തന്നെയാണ്. പ്ലാനിങ്ങിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. ആഭ്യന്തരം, പരിസ്ഥിതി, ഉന്നതവിദ്യാഭ്യാസം, ടൂറിസം തുടങ്ങി ഡോ. വി. വേണു കൈകാര്യം ചെയ്യാത്ത വകുപ്പുകളില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളിൽ ഇരുവർക്കും വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവുമുണ്ട്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി മറികടക്കും
കേരളം നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സർക്കാർ എന്തെങ്കിലും തെറ്റായി ചെയ്തതുകൊണ്ടല്ല പ്രതിസന്ധി വന്നതെന്ന് ഡോ.വേണു പറയുന്നു. സാമ്പത്തി ക പ്രതിസന്ധി കാരണം പല ഉത്തരവാദിത്തങ്ങളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
Denne historien er fra October-2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October-2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സ്നേഹത്തിന്റെ കൈയ്യൊപ്പ്
ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണു വിരമിക്കുന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഭാര്യ ശാരദ മുരളീധരൻ ആ ചുമതലയിലെത്തുന്നത്. അപൂർവതകളും യാദൃച്ഛികതകളും നിറഞ്ഞ ഔദ്യോഗിക ജീവിതവും കുടുംബ വിശേഷവും ഇരുവരും പങ്കുവെക്കുന്നു...
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...