കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
Kudumbam|June 2024
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
കെ.പി. മൻസൂർ അലി
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്

നാവു വിളമ്പുന്ന കഥകളോളം രുചി വരില്ല, മറ്റൊന്നിനും. കടൽ കടന്നും നാടുകൾ താണ്ടിയും മനുഷ്യർ പങ്കുവെച്ച രുചിഭേദങ്ങളോളം മധുരതരമാകില്ല മറ്റു പലതും. ശീലിച്ചു പോന്നവക്കൊപ്പം ഓരോ നാളിലും പുതുതായി കണ്ടുമുട്ടുന്ന വിഭവങ്ങൾ കൂടി ചേർന്നാണ് ഓരോ വീടകങ്ങളിലും തീൻമേശ ഒരുങ്ങുന്നത്. സാധാരണക്കാരന്റെ അടുക്കള മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ പരീക്ഷണങ്ങളുടെ കലവറകളാകുന്ന പുതുകാലത്തും ചോറിനോളം മലയാളി ഇഷ്ടം കൂടുന്ന ചപ്പാത്തിക്കുമുണ്ട് ഇങ്ങനെയൊരു അത്ഭുത കഥപറയാൻ. അതുപക്ഷേ സാദാ അടുക്കളക്കാര്യമല്ല. കേരളക്കരയിൽ വലിയ സാമൂഹിക വിപ്ലവം തീർത്ത ഒരു സത്യഗ്രഹപ്പന്തലിലെത്തിയവരിൽ തീയും കനലും പകർന്നതിന്റെയാണ്.

കേരളത്തിൽ ആദ്യം വിളമ്പിയ ചപ്പാത്തി

ഒരു നൂറ്റാണ്ടുമുമ്പ് അയിത്തത്തിനെതിരെ നാടൊന്നാകെ സംഘടിച്ച വൈക്കം സത്യഗ്രഹ പന്തലിനരികെ ഉയർന്ന സൗജന്യ ഭോജനശാലയിലായിരുന്നു ആദ്യമായി കേരളത്തിൽ ചപ്പാത്തി വിളമ്പിയത്. അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് പഞ്ചാബിൽ നിന്നുവന്ന അകാലികൾ, സ്വർണവർണവുമായി വിളഞ്ഞുനിന്ന ഗോതമ്പുപാടങ്ങൾ നൽകിയ സമൃദ്ധിയുടെ നിറവിലിരുന്ന പഞ്ചാബികൾ, ഇങ്ങിക്കരെ മലയാളക്കരയിൽ അന്നം വിളമ്പാൻ എത്തിയതായിരുന്നു അന്ന്.

1924 മേയ് മാസത്തിലായിരുന്നു അവരുടെ വരവ്. രണ്ടുമാസം മുമ്പ് തുടങ്ങിയ സത്യഗ്രഹം രാജ്യമെങ്ങും അലയൊലികൾ ഉയർത്തിയ സമയം. സമരമുഖത്തുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ഭക്ഷണം നൽകാനായി പഞ്ചാബിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കു കീഴിൽ 15 അംഗ സംഘം കേരളത്തിലേക്ക് പുറപ്പെടുന്നു. വെച്ചുവിളമ്പാൻ ആവശ്യമായ ഗോതമ്പുപൊടി കയറ്റിയ മൂന്നു കപ്പലുകളും. ലാലാ ലാൽ സിങ്, കൃപാൽസിങ് എന്നിവർക്കായിരുന്നു നേതൃത്വം. തന്നെ കാണാനെത്തുന്ന ഒരാളും വിശന്നിരിക്കരുതെന്ന സിഖ് ഗുരുവിന്റെ നൂറ്റാണ്ടുകളായുള്ള ചിട്ടയുടെ തുടർച്ചയുമായി എത്തിയ ഇവർ എല്ലാ ദിവസവും ഭക്ഷണം വെച്ചു വിളമ്പി. ചപ്പാത്തി അടങ്ങുന്നതായിരുന്നു ഭക്ഷണം. അതിരാവിലെ തുടങ്ങി രാത്രി എട്ടുവരെ ഭോജനശാലയിലെത്തിയ എല്ലാവരും മൃഷ്ടാന്നം കഴിച്ചു. അതിവേഗമാണ് മലയാളി ഈ കൂട്ടത്തെയും അവർ വിളമ്പിയ വിഭവത്തെയും ഹൃദയത്തോടു ചേർത്തത്.

മലയാളിയുടെ പ്രിയ ചപ്പാത്തി

Denne historien er fra June 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
എ.ഐ കാലത്തെ അധ്യാപകർ
Kudumbam

എ.ഐ കാലത്തെ അധ്യാപകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...

time-read
3 mins  |
SEPTEMBER 2024
അറബിയുടെ പൊന്നാണി ചങ്ങാതി
Kudumbam

അറബിയുടെ പൊന്നാണി ചങ്ങാതി

പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...

time-read
1 min  |
SEPTEMBER 2024
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam

ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്

time-read
2 mins  |
SEPTEMBER 2024
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 mins  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 mins  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 mins  |
SEPTEMBER 2024
കൂത്താമ്പുള്ളിയിലെ ഓണക്കോടി
Kudumbam

കൂത്താമ്പുള്ളിയിലെ ഓണക്കോടി

പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...

time-read
2 mins  |
SEPTEMBER 2024
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
Kudumbam

ഞാൻ തുടങ്ങിയിട്ടേയുള്ളൂ....

ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...

time-read
2 mins  |
SEPTEMBER 2024
ഇരുളകലട്ടെ ഉരുൾവഴികളിൽ
Kudumbam

ഇരുളകലട്ടെ ഉരുൾവഴികളിൽ

ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...

time-read
2 mins  |
SEPTEMBER 2024
മനുഷ്യരെന്ന മനോഹര പൂക്കളം
Kudumbam

മനുഷ്യരെന്ന മനോഹര പൂക്കളം

തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു

time-read
1 min  |
SEPTEMBER 2024