വിജയപുരയുടെ നഗരപാതകളിൽ
Mathrubhumi Yathra|July 2022
വിജയപുരയെന്ന ബിജാപുരിന്റെ ഓർമ്മകൾ നൂറ്റാണ്ടുകൾക്കും പിന്നിലേയ്ക്ക് നീണ്ടുകിടക്കുന്നു. അധികാരത്തേരോട്ടങ്ങൾ ഒരുപാട് കണ്ട നഗരത്തിൽ ഇന്നും ആ ശേഷിപ്പുകൾ തിളക്കമേറി നിൽക്കുന്നു
AJMAL PAZHERI
വിജയപുരയുടെ നഗരപാതകളിൽ

ഛായഗ്രാഹകൻ വേണുവിന്റെ സോളോ സ്റ്റോറീസിലാണ് വിജയങ്ങളുടെ നഗരത്തെക്കുറിച്ചുള്ള ആദ്യ വായന. അന്ന് മനസ്സിൽ കയറി കൂടിയതാണ് ഗോൽഗുമ്പസും ജാമിയ മസ്ജിദുമെല്ലാം. പലവട്ടം കർണാടകയിലെത്തിയിട്ടും ഇതാദ്യമായാണ് വിജയപുരമെന്ന ബിജാപുരിലേക്ക്. മംഗലാപുരം-ബിജാപുർ എക്സ്പ്രസ് ബിജാപുർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ രാവിലെ 9.20. കർണാടകയുടെ അതിർത്തിജില്ലകളായ ബിജാപുരിനെയും മംഗലാപുരത്തെയും ദിനവും ബന്ധിപ്പിക്കുന്ന ഏക തീവണ്ടിയാണിത്. ഇരമ്പുന്ന തിരക്കിനിടയിലൂടെ വലിയ ബാഗുകളുമായി ഞങ്ങൾ പുറത്തിറങ്ങി. പുറത്ത് നല്ല ചൂടുണ്ട്. യാത്രക്കാരെ കാത്ത് ഡ്രൈവർമാരുടെ വൻ നിരയുണ്ടായിരുന്നു. ഓട്ടോയും കാറും മാത്രമല്ല, കുതിരവണ്ടിയുമുണ്ട്. ചിലർ ഞങ്ങളുടെ കൈകൾ പിടിച്ച് ആനയിക്കുന്നു. വേറെ ചിലർ ബാഗ് പിടിച്ച് സഹായിക്കുന്നു. എന്നാൽ, കണ്ണുകളെല്ലാം അവിടെയുണ്ടായിരുന്ന കുതിരപ്പട്ടാളത്തിലായിരുന്നു. ഗൂഗിൾ മാപ്പ് നോക്കി ബുക്കുചെയ്ത ഹോട്ടലിലേക്കുള്ള ദൂരമറിഞ്ഞു. ഏഴുകിലോമീറ്ററുണ്ട്. കുതിരവണ്ടിയിൽ പോകൽ അസാധ്യം. കൂട്ടം തെറ്റി നിന്ന ഒരു ഓട്ടോ തിരഞ്ഞെടുത്തു.

ഡ്രൈവർ വണ്ടി തിരിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ബോർഡ് ശ്രദ്ധയിൽപ്പെട്ടു: “വിജയപുര'. മൂന്നുഭാഷകളിൽ എഴുതിയിട്ടുണ്ട്. കന്നഡ നീലനിറത്തിൽ. ഹിന്ദിക്ക് ചുവപ്പുനിറം. ഇംഗ്ലീഷ് പച്ചയും. ചരിത്രപ്രാധാന്യമുള്ള ബിജാപുർ വിജയ പുര'യാകുന്നത് 2014-ലാണ്. വിജയപുര എന്നാൽ വിജയങ്ങളുടെ നഗരമെന്ന് അർഥം. അല്പം മുന്നോട്ടു കുതിച്ച് ഓട്ടോ സമീപത്തെ ഗ്യാസ് സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കുന്നതിനായി നിർത്തി. അതിനിടെ ഡ്രൈവർ അടുത്തുവന്ന് സ്വയം പരിചയപ്പെടുത്തി: "ഞാൻ അസീം. നിങ്ങളെക്കണ്ടിട്ട് ടൂറിസ്റ്റുകളാണെന്ന് തോന്നുന്നു. നിങ്ങളെ ബിജാപുർ നഗരം ചുറ്റിക്കറക്കാം. ഓട്ടോയിൽ നിന്ന് ഒരു ഗൈഡും അദ്ദേഹം പുറത്തെടുത്തു. അതിൽ ബിജാപുരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഗ്യാസ് നിറച്ചശേഷം അസീം വണ്ടി സ്റ്റാർട്ടുചെയ്തു. ഓട്ടോ ഒരു വളവു തിരിഞ്ഞപ്പോൾ അസീം വലത്തോട്ടു ചൂണ്ടിയിട്ട് പറഞ്ഞു: "ഭായ്, അതാ ഗോൽഗുമ്പസ്. അതാ വിദൂരതയിൽ ഗോൽഗുമ്പസ് നിൽക്കുന്നു. എന്നാൽ, അസീം ഞങ്ങൾക്കായി കാത്തുനിന്നില്ല. വണ്ടിയുടെ വേഗവും കുറഞ്ഞില്ല. കൊതി തീരും മുൻപ് ഗോൽഗുമ്പസ് കാഴ്ചയിൽനിന്ന് മറഞ്ഞു. വരാനിരിക്കുന്ന കാഴ്ചകളു ടെ ട്രെയ്ലറോ ടീസറോ പോലെ.

Denne historien er fra July 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023