![റോസ്മലയുടെ കുളിര് തേടി റോസ്മലയുടെ കുളിര് തേടി](https://cdn.magzter.com/1347858309/1672316524/articles/zFPc4J2OK1672992334355/1672993478825.jpg)
നാലുചുറ്റും കിടങ്ങുകളും വൈദ്യുത വേലിയുമൊരുക്കിയ സുരക്ഷയ്ക്ക് നടുവിൽ വനംവകുപ്പിന്റെ പള്ളിവാസൽ ക്യാമ്പ് ഷെഡ് ഒരു ഒറ്റയാനെപ്പോലെ ഉയർന്നുനിന്നു. തിരശ്ചീനമായിട്ടിരിക്കുന്ന മുളയേണി പോലെ തോന്നിക്കുന്ന ഇരുമ്പു കൊണ്ടുള്ള ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ ക്യാമ്പ് ഷെഡ്ഡിന്റെ മുറ്റത്തേക്ക് നൂണ്ടുകയറുമ്പോൾ, പുതുതായെത്തിയ അതിഥികളെ സംശയത്തോടെ വീക്ഷിച്ചുകൊണ്ട്, അതുവരെ സംഗീതമാലപിച്ചുകൊണ്ടിരുന്ന ചീവീടുകൾ ക്ഷണനേരത്തേക്ക് മൗനത്തിലാണ്ടു. വനംവകുപ്പിന്റെ റോസ്മല പാക്കേജിന്റെ ഭാഗമായി കൊടുംകാട്ടിൽ ഒരു ദിവസത്തെ രാപാർപ്പിന് വന്നതാണ്. കൂടെ ഭാര്യയും മകളുമുണ്ട്.
ഒക്ടോബർ നാലിന് തെന്മല ഫോറസ്റ്റ് ഇൻഫർമേഷൻ കേന്ദ്രത്തിലെത്തുമ്പോൾ സന്ധ്യയാകാറായിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനിൽ കാത്തുനിൽക്കുന്നുണ്ട്. ഞങ്ങൾക്ക് പോകാനുള്ള വാഹനം എത്തുന്നതേയുള്ളൂ. ഡാം സൈറ്റൊന്ന് കണ്ട് വരാമെന്ന് ബിനിൽ പറഞ്ഞു. ഡാം സന്ദർശിച്ചിട്ട് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ തിരിച്ചെത്തിയത്. ബുക്കിങ് റസീറ്റിന്റെ പരിശോധനയ്ക്കുശേഷം ലഗേജുമായി വനം വകുപ്പിന്റെ ജീപ്പിലേക്ക് കയറി. ഇനിയങ്ങോട്ട് യാത്ര ഈ ജീപ്പിലാണ്. ഡ്രൈവർ സുനിൽ റെഡിയായി വന്നതോടെ റോസ് മലയിലേക്കുള്ള യാത്ര ആരംഭിച്ചു.
റെയിൽപ്പാത താണ്ടി വനത്തിലേക്ക്
പുനലൂരിൽ നിന്നും തെന്മല വഴി തമിഴ്നാട്ടിലേക്കുള്ള റെയിൽപ്പാത പണ്ട് മീറ്റർഗേജായിരുന്നു. ബ്രോഡ്ഗേജാക്കിയതോടെ ഒരിക്കൽ നമ്മുടെ പൈതൃകമായിരുന്ന തീ തുപ്പും റെയിൽ വണ്ടി ഓർമയായി. ഞങ്ങൾ സഞ്ചരിച്ച സ്റ്റേറ്റ് ഹൈവേ സമാന്തരമായാണ് റെയിൽവേപ്പാതയും പോകുന്നത്. ചെറുതും വലുതുമായി പതിമൂന്നോളം റെയിൽവേപ്പാലങ്ങൾ ഈ റൂട്ടിലുണ്ട്. കഴുതുരുട്ടിയിലെ പാലമാണ് ഇക്കൂട്ടത്തിൽ ദീർഘമേറിയത്. പാറ തുളച്ചുണ്ടാക്കിയ റയിൽവേ ട്രാക്കിന് സമീപം നിന്ന് തദ്ദേശീയരായ ടൂറിസ്റ്റുകൾ ഫോട്ടോയെടുക്കുന്നത് കണ്ടു. അവിടെനിന്ന് ജീപ്പ് ആര്യങ്കാവ് ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് വനപാതയിലേക്കിറങ്ങി. ഇവിടെനിന്ന് പന്ത്രണ്ട് കിലോമീറ്ററുണ്ട് റോസ്മലയ്ക്ക്.
Denne historien er fra January 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം](https://reseuro.magzter.com/100x125/articles/1421/1294537/C-WjacSeB1684304132766/1684305830855.jpg)
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
![മലമ്പുഴയുടെ തീരങ്ങളിലൂടെ മലമ്പുഴയുടെ തീരങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1294537/OZsFNeZoY1684229984023/1684303473338.jpg)
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
![തളിർത്തും തപിച്ചും കാനനഭാവങ്ങൾ തളിർത്തും തപിച്ചും കാനനഭാവങ്ങൾ](https://reseuro.magzter.com/100x125/articles/1421/1294537/YQeYpg4JN1684217307735/1684217900879.jpg)
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
![പണിതീരാത്ത മരക്കൊട്ടാരത്തിൽ... പണിതീരാത്ത മരക്കൊട്ടാരത്തിൽ...](https://reseuro.magzter.com/100x125/articles/1421/1294537/FsTvumwsg1684215572999/1684216974414.jpg)
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
![തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി](https://reseuro.magzter.com/100x125/articles/1421/1294537/hGulDUJ4Q1683790758755/1683815792960.jpg)
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
![കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1294537/pUAYBuwzn1683790661155/1683815280371.jpg)
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
![തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ](https://reseuro.magzter.com/100x125/articles/1421/1294537/TjtiHeF9j1683790540955/1683802630719.jpg)
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
![പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ](https://reseuro.magzter.com/100x125/articles/1421/1294537/5J6M5ROJW1683790422771/1683801989968.jpg)
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
![മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി](https://reseuro.magzter.com/100x125/articles/1421/1294537/D4himbtSb1683619091738/1683631382030.jpg)
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
![ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക് ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്](https://reseuro.magzter.com/100x125/articles/1421/1294537/TqQmYu3Q21683618300006/1683629184617.jpg)
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി