ഫാൻസിപാനിലെ ആകാശവിസ്മയം
Mathrubhumi Yathra|April 2023
വിയറ്റ്നാമിലെ ഏറ്റവും വലിയ കൊടുമുടിയുടെ തുഞ്ചത്ത് ജീവൻ കൈയിൽപ്പിടിച്ചൊരു സാഹസിക കേബിൾ കാർ യാത്ര
DR.MITRA SATHEESH
ഫാൻസിപാനിലെ ആകാശവിസ്മയം

യാത്രകൾ ഹരമാകുന്നതിന് കാലങ്ങൾക്കു മുന്നേ മനസ്സിൽ കയറിക്കൂടിയതാണ് വിയറ്റ്നാമിലെ ഫാൻസി പാൻ കൊടുമുടിയി ലേക്കുള്ള കേബിൾ കാർ യാത്ര. അതുകൊണ്ടുതന്നെ വിയറ്റ്നാം യാത്ര നിശ്ചയിച്ചപ്പോൾ ആദ്യം പോകേണ്ടത് എവിടേക്കെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു.

മുകൾഭാഗം താരതമ്യേന വീതികൂട്ടി എഴുതിയ 'ട' എന്ന അക്ഷരത്തിനു സദൃശമായാണ് വിയറ്റ്നാമിന്റെ കിടപ്പ്. മലനിരകളും തട്ടുതട്ടായി കൃഷിചെയ്യുന്ന നെൽപ്പാടങ്ങളും കൊണ്ട് സമൃദ്ധമാണ് സാപ പ്രദേശം. പുലർച്ചെ ഒരുമണിക്ക് കൊച്ചിയിൽനിന്ന് ഫ്ളൈറ്റിൽ പുറപ്പെട്ടു. സിങ്കപ്പൂരിൽനിന്ന് വിമാനം മാറിക്കയറി. വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിലെത്തിയപ്പോൾ വൈകിട്ട് ഏഴുമണി. രാത്രി ഒമ്പതിന് സാപയിലേക്കുള്ള ബസ്സിൽ കയറി. അഞ്ചുമണി ചുവപ്പ് റാന്തൽ വിളക്കുകൾകൊണ്ടലങ്കരിച്ച സാപയിലെ ഹോട്ടലിന്റെ മുന്നിൽ ബസ് നിന്നപ്പോൾ ഗൈഡ് കാത്തുനിൽപ്പുണ്ടായിരുന്നു. മോങ് ഗോത്രവർഗക്കാരിയായ ഈ ഗൈഡിന്റെ വീട്ടിലാണ് താമസമേർപ്പാടാക്കിയിരുന്നത്.

കോടമഞ്ഞും മലകളും

ചുറ്റും കോടമഞ്ഞുപൊതിഞ്ഞ മലകൾ, അവയെ ചു റ്റിപ്പോകുന്ന വീതികുറഞ്ഞ റോഡ്, ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ചെറിയ വെള്ളച്ചാട്ടങ്ങൾ, വീടുകൾ, ഹോംസ്റ്റേകൾ, ചെറിയ ഹോട്ടലുകൾ... എല്ലാം കൂടി മൂന്നാറിലെത്തിയ പ്രതീതി. മോങ് ഗോത്രക്കാർ ചൈനയിലെ മലയോരകർഷകരായിരുന്നു. ചൈനീസ് ഭരണാധികാരികളുടെ ക്രൂരതയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് ലാവോസ്, മ്യാൻമാർ, വിയറ്റ്നാം തുടങ്ങിയ തെക്കൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ അവർ നിർബന്ധിതരായത്.

കോൺക്രീറ്റ് ചെയ്ത വീതികുറഞ്ഞ റോഡുകളായിരുന്നു ഗ്രാമത്തിലുടനീളം, സ്ത്രീകൾ പാടത്തിടുന്ന ഗം ബൂട്ട്സ് ധരിച്ച്, മുളയുടെ കുട്ട ചുമലിൽ കെട്ടിവെച്ച് ബൈക്കോടിച്ചു പോകുന്ന സർവസാധാരണമായ കാഴ്ചയിരുന്നു.

ഏതുദിശയിലേക്ക് നോക്കിയാലും ചക്രവാളത്തിലേ നീണ്ടുകിടക്കുന്ന പർവതങ്ങളുടെ കുത്തനെയുള്ള വശങ്ങൾ കാണാം. അതിൽ തട്ടുതട്ടുകളായി കൊത്തിയെടുത്ത ആയിരക്കണക്കിന് നെൽപ്പാടങ്ങളും. ദൂരെ ഒരു കുടിലിന്റെ മുൻപിൽ ചുവന്ന തലപ്പാവണിഞ്ഞ റെഡ്ഡാവോ' എന്ന ഗോത്രവർഗക്കാരിയെ കണ്ടു. പുരികവും തലമുടിയും വടിച്ച്, ചുവന്ന തലപ്പാവ് വെയ്ക്കുന്നതാണ് ഇവരുടെ പ്രത്യേകത.

Denne historien er fra April 2023-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023