കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ കടലും പുഴയും കുടിച്ചേരുന്ന മനോഹരമായ കാഴ്ച. അതാസ്വദിച്ച് കണ്ടൽക്കാടിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ദേശാടനപ്പക്ഷികളെ കണ്ട് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് റോഡരികിലെ സ്നേഹാലയം എന്ന ബോർഡ് കണ്ണിൽ ഉടക്കിയത്.
തട്ടമിട്ട് പുഞ്ചിരിച്ചുകൊണ്ട് ഒരാൾ സ്വയം പരിചയപ്പെടുത്തി. ഞാൻ മാരിയത്ത്. ഞാനും എന്റെ കുറച്ച് അമ്മമാരുമാണ് ഇവിടെയുള്ളത്. ഞങ്ങളുടെ സന്തോഷത്തിൽ നിങ്ങൾക്കും പങ്കു ചേരാം. നിങ്ങളെപ്പോലെയുള്ളവർ വരുമ്പോഴാണ് ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നുന്നത്. അത് ഞങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു. വരൂ.. അമ്മമാരെ പരിചയപ്പെടാം.
വീടിനകത്തേക്ക് കടന്നപ്പോൾ സെറ്റും മുണ്ടും ഉടുത്ത് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ സുന്ദരി യായ അമ്മ വന്ന് മക്കളെ എന്നുവിളിച്ച് ഞങ്ങളുടെ കൈപിടിച്ച് അവരുടെ കട്ടിലിൽ പിടിച്ചിരുത്തി.
മക്കളേ.. എത്രനാളായി നിങ്ങളെ കണ്ടിട്ട്. ഇപ്പോഴെങ്കിലും ഈ അമ്മയെ കാണാൻ വന്നുവല്ലോ. ഓണക്കോടിയുമായിട്ടാകും വന്നതല്ലേ... എന്ത് രസമായിരുന്നു നമ്മുടെ വീട്ടിലെ ഓണം. ഓണക്കോടിയുമുടുത്ത് എല്ലാവരും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചതുമെല്ലാം. മുഖം പൊത്തി ആ അമ്മ വിതുമ്പാൻ തുടങ്ങി.
ആ അമ്മയെ മാറോട് ചേർത്ത് മരിയത്ത് ആശ്വസി പ്പിക്കാൻ ശ്രമിച്ചു. അമ്മേ ഇതല്ലേ അമ്മയുടെ വീട്. നമുക്ക് ഓണക്കോടി വാങ്ങി ഓണസദ്യയുമുണ്ട് മുറ്റത്ത് വലിയ പൂക്കളവുമൊരുക്കി ഓണമാഘോഷിക്കാം. അതുകേട്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി. മുഖത്ത് പുഞ്ചിരി വിടർന്നു. പാവം അമ്മ. അറിയപ്പെടുന്ന തറവാട്ടിലാണ് ജനിച്ചത്. മക്കളെ വളർത്തി വലുതാക്കി. അമ്മയ്ക്ക് വയസ്സായപ്പോൾ മക്കൾക്ക് അവരൊരു ഭാരമായി. ഉള്ളതെല്ലാം മക്കളുടെ പേരിലെഴുതിയതിനാൽ അസുഖം വന്നപ്പോൾ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത് അവർ പോയി. ആരോരുമില്ലാതെ ആശുപത്രി വരാന്തയിൽ കിടന്നു. അമ്മയെ ഞാൻ ഏറ്റെടുക്കുകയായിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെ ടുമ്പോൾ അവർക്കാർക്കും അവരെ നോക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചു. അങ്ങനെ നിയമപരമായി അമ്മയെ ഞാൻ സ്നേഹാലയത്തിലേക്ക് കൊണ്ടുവന്നു. ഇവിടെ ആര് വന്നാലും ആ അമ്മ ഓടിവരും. ഞാൻ നൊന്തു പ്രസവിച്ച എന്റെ മക്കൾ എന്നെങ്കിലും എന്നെ കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന പ്രതീക്ഷയിലാണ് പാവം.
Denne historien er fra November 2022-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2022-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.