
ആർമി എന്നു കേൾക്കുമ്പോൾ യുദ്ധം, രാജ്യ സുരക്ഷ, ദുരന്ത മേഖലയിൽ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നവർ തുടങ്ങി മനസ്സു പല ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങും. എന്നാൽ യാതൊരു മുൻപരിചയവുമില്ലാത്ത, കേരളത്തിന്റെ രണ്ടറ്റത്തെ ജില്ലക്കാരായ രണ്ടു മനുഷ്യർ ആർമി എന്ന വാക്ക് കാരണം കല്യാണം കഴിച്ച കഥ കേട്ടിട്ടുണ്ടോ? അതാണ് കോഴിക്കോട്ടുകാരൻ അഖിലിന്റെയും കൊല്ലംകാരി അഖിലയുടെയും ജീവിതം.
തുടങ്ങിയത് പ്രൊഫൈൽ നെയിമിൽ നിന്ന് “ആർമിയിൽ പരിശീലനത്തിനിടയിൽ അപകടം സംഭവിച്ചശേഷം ആദ്യമായി ലീവിന് നാട്ടിൽ വന്ന സമയമായിരുന്നു അത്. അന്നൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി. ഇടയ്ക്ക് അവിചാരിതമായി ആർമി ഗേൾ' എന്നൊരു പ്രൊഫൈൽ കണ്ടു കൗതുകം തോന്നി റിക്വസ്റ്റ് അയച്ചു.'' അഖിൽ അഖിലയ്ക്കൊപ്പമിരുന്ന് അവരുടെ കഥ പറഞ്ഞു തുടങ്ങി.
“ചാറ്റിങ്ങിലൂടെ ഞങ്ങൾ പരിചയപ്പെട്ടു. ഒന്നു രണ്ടു മാസം കഴിഞ്ഞ് ഒരു ദിവസം അവളെന്നോട് “എന്നാൽ പിന്നെ എന്നെ കെട്ടിക്കൂടേ?' എന്നൊരു ചോദ്യം. നീയറിയാത്ത കുറച്ചു കാര്യങ്ങളുണ്ട്. അതു പറയാമെന്നു പറഞ്ഞ് ഞാൻ അഖിലയുടെ നമ്പർ വാങ്ങി. അന്നുതന്നെ വിളിച്ച്അ പകടത്തെപ്പറ്റി തുറന്നു പറഞ്ഞു. കേട്ടു കഴിഞ്ഞതും അവൾ കരഞ്ഞ് ഫോൺ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ വിളിച്ച് അവൾക്ക് എന്നെ തന്നെ മതി എന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോഴാണു ഞാൻ ആദ്യമായി അവളോടു കാണണം എന്നു പറഞ്ഞത്.
അടുത്ത ലീവിനു വരുമ്പോൾ അന്നു ജോലി ചെയ്തിരുന്ന പുണെയിൽ നിന്ന് അവളുടെ നാടായ കൊല്ലത്തേക്ക് ട്രെയിൻ കയറി. അങ്ങനെ ഞങ്ങൾ ആദ്യമായി കണ്ടു, സംസാരിച്ചു. കണ്ടിട്ടും ഇഷ്ടം പോയില്ല എന്നു മനസ്സിലായി.
രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കായിരുന്നു ഇത്തിരി ബുദ്ധിമുട്ടിയത്. സാധാരണ നാട്ടിലേക്ക് ഫ്ലൈറ്റിലാണ് പോകാറ്. പക്ഷേ, അഖില കൊല്ലത്തായതു കൊണ്ട് ട്രെയിൻ ആണ് ബുക്ക് ചെയ്തത്. ഡിസേബിൾഡ് ആളുകൾക്ക് ഇവിടെ ട്രെയിൻ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. പല സ്ഥലങ്ങളും വീൽചെയർ ഫ്രണ്ട്ലി അല്ല. അന്ന് ട്രെയിൻ മിസ് ആയി. മറ്റൊരു ട്രെയിനിന് ബെംഗളൂരുവിൽ എത്തി അവിടുന്നു പുലർച്ചെ ഒന്നരയ്ക്കു നല്ല മഴയും കൊണ്ട് ബസിൽ കൊല്ലത്തേക്ക്. രണ്ടു മൂന്ന് ആളുകൾ പിടിച്ചിട്ടാണ് ബസ്സിലൊക്കെ കയറ്റിയത്.
Dit verhaal komt uit de February 01, 2025 editie van Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de February 01, 2025 editie van Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം