ലോകം ഒരൊറ്റ രാജ്യമായിരുന്നെങ്കിൽ ഇസ്തംബൂൾ ആയിരിക്കും അതി ന്റെ തലസ്ഥാനമെന്ന് പറഞ്ഞിട്ടുണ്ട് നെപ്പോളിയൻ ബോണപ്പാർട്ട്. ശരിയാണത്, നിങ്ങളുടെ മുൻകാല ഇഷ്ടങ്ങളെ പരിപൂർണമായും റദ്ദ് ചെയ്യിപ്പിക്കുന്നൊരു മാന്ത്രികതയുണ്ട് ഈ യൂറേഷ്യൻ നഗരത്തിന്. പിന്നീടങ്ങോട്ട് ഇവിടത്തെ ഓർമകൾ നമ്മെ വിടാതെ പിന്തുടരും. മനുഷ്യർ, കാഴ്ചകൾ, രുചികൾ അങ്ങനെ ഓരോ അനുഭവങ്ങളും മറക്കാൻ പറ്റാത്ത സുവനീറുകളായി യാത്രചെയ്യാനുള്ള നമ്മുടെ ത്വരയെ പ്രലോഭിപ്പിച്ചു കൊണ്ടേയിരി ക്കും. ഞാനിപ്പോഴും ആ ഇസ്തംബൂൾ മഞ്ഞുകാലത്തിന്റെ തടവറയി ലാണ്. എത്ര യാത്രാ ഋതുക്കൾ മാറിമറിഞ്ഞുവന്നാലും ഈ ദിവസങ്ങളുടെ സന്തോഷം ഒരു പണത്തൂക്കം മുന്നിൽത്തന്നെ നിൽക്കും.
ഉറക്കവും കഴിഞ്ഞ് നഗരങ്ങൾ ഉണർന്നെണീറ്റു വരുന്നത് അത്രയും ഹൃദ്യമായ കാഴ്ചയാണ്. പതുക്കെ തുടങ്ങി കത്തിപ്പടരുന്നൊരു സംഗീതംപോലെയാണത്. ഒരു യാത്രയിലും പുലർക്കാലങ്ങളെ നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇവിടെ മഞ്ഞുകാലം തുടങ്ങിയിരിക്കുന്നു. വൈകിയാണ് സൂര്യൻ ഉദിക്കുന്നത്. ഒമ്പതു മണിയോടെ മാത്രമേ നിരത്തുകൾ കൂടുതൽ സജീവമാകുകയുള്ളൂ. ഏഴുമണിയോടു കൂടി ഞാൻ എഴുന്നേറ്റ് താഴേക്കിറങ്ങും. ആ സമയത്ത് തുറക്കുന്ന വളരെ കുറച്ച് കടകൾ മാത്രമേ ടൊഫേനിൽ ഉള്ളൂ. ഒന്നൊരു ചെറുപ്പക്കാരൻ നടത്തുന്ന ചെറിയൊരു സൂപ്പർ മാർക്കറ്റ് ആണ്. ഓരോ പ്രഭാതത്തിലും ഞാനാദ്യം കാണുന്നത് അവന്റെ ചിരിക്കുന്ന മുഖമാണ്. ഒന്നിച്ചൊരു സിഗരറ്റും വലിച്ച് ഞങ്ങൾ സംസാരിച്ചിരിക്കും. ഗൂഗ്ൾ ട്രാൻസ്ലേറ്റർ മാത്രമാണ് ഞങ്ങൾക്കിടയിലെ അകലം. അടുപ്പവും. ഇന്ന് വൈകുന്നേരം അവന്റെ സഹോദരൻ കടയിലേക്ക് വന്നിട്ട് ബോസ്ഫറസ് വരെ നടക്കാൻ അവൻ കൂട്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്. തൊട്ടപ്പുറത്തെ കെട്ടിടത്തിനു താഴെ തെരുവിൽ കിടന്നുറങ്ങുന്ന ഒരു വൃദ്ധനുണ്ട്. അയാൾക്കുള്ള ഭക്ഷണം മൂന്നാമത്തെ നിലയിൽ നിന്നും ഒരു കുട്ടയിൽ കെട്ടിയിറക്കി കൊടുക്കുന്നൊരു മധ്യവയസ്കയെ കാണാം. അയാളത് കരുതലോടെ എടുത്തുവെക്കുന്നു. മിക്ക ദിവസങ്ങളിലും ഞാനത് കണ്ടി ട്ടുണ്ട്. എത്രകാലമായി തുടരുന്നൊ രു സഹായമാവണം അത്. ചില കാഴ്ചകൾ നൊപരം നിറഞ്ഞ സന്തോഷമാണ്. ഇന്നലെ രാത്രി പെയ്ത മഴയിൽ അയാൾ നനഞ്ഞിട്ടുണ്ടാവുമോ! മഞ്ഞുകാലം കഠിനമാവുന്നതിനു മുമ്പേ എവിടെയോ ഒരു അഭയകേന്ദ്രം അയാൾക്കായി ഒരുങ്ങുന്നുണ്ടാവണം. തുർക്കിയയിലെ തണുപ്പ് അത്രക്കും കഠിനമാണ്.
ഇസ്തിക് ലാൽ സ്ട്രീറ്റ്
This story is from the July 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു