പൊന്നാനി ഫയർ സ്റ്റേഷനിൽ ജോലിനോക്കുമ്പോഴാണ് എടപ്പാളിലെ ഒരു വീട്ടിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു എന്ന സന്ദേശം ലഭിച്ചത്. ടൗണിൽ നിന്ന് മാറി ഗ്രാമപ്രദേശത്താണ് വീട്. സ്ഥലത്തെത്തി അടുക്കള പരിശോധിച്ചപ്പോൾ സിലിണ്ടറിന്റെ ട്യൂബ്, റെഗുലേറ്ർ, സമീപത്തുള്ള വിറക്, പാത്രങ്ങൾ എന്നിവയെല്ലാം കത്തിയിട്ടുണ്ട്. തീ പിടിച്ചപ്പോഴേക്കും വീട്ടമ്മയും കുട്ടികളും പുറത്തേക്കിറങ്ങി ഓടിയതിനാലാണ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്.
പാചകത്തിനിടെ ഗ്യാസിന്റെ രൂക്ഷഗന്ധം വന്നതോടെ റെഗുലേറ്ററിന്റെ ഭാഗത്ത് ചോർച്ചയുണ്ടോ എന്നറിയാൻ വീട്ടമ്മ ലൈറ്റർ കത്തിച്ചു നോക്കിയതാണ് തീപിടിക്കാൻ ഇടയാക്കിയത്. റെഗുലേറ്റർ ശരിയായി ഘടിപ്പിക്കാത്തതിനാൽ സ്പാർക്ക് വന്നതോടെ തീപിടിച്ചു.
ഉടൻ എത്തിയ അയൽവാസിയായ യുവാവ് സിലിണ്ടറിനു മുകളിലേക്ക് വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. പിന്നീട് നൂൽ ചാക്ക് നനച്ച് സിലിണ്ടറിന്റെ മുകളിലേക്ക് എറിഞ്ഞു. തീയുടെ ആളൽ കുറഞ്ഞെങ്കിലും സിലിണ്ടറിലെ വാതകം കത്തിത്തീർന്നതോടെയാണ് അണഞ്ഞത്.
വെള്ളമൊഴിച്ചതിനാൽ സിലിണ്ടർ ചൂടായില്ല ഒപ്പം സമീപമുള്ള വസ്തുക്കൾ നനയുകയും ചെയ്തതോടെ പൊട്ടിത്തെറിയും തീ പടരുന്ന സാഹചര്യവും ഇല്ലാതായി.
ഇത്തരത്തിൽ ചെറുതും വലുതുമായ പാചകവാതക സിലിണ്ടർ അപകടങ്ങൾ ദിനേന പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അടുത്തിടെയാണ് തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികളും മകനും മരിച്ചത്.
ഇന്ന് ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ വിരളമാണ്. ഉപയോഗം പോലെ തന്നെ അപകടം ഉണ്ടാക്കുന്നതുമാണ് പാചക വാതകം. അപകടത്തിന് പ്രധാന കാരണം നമ്മുടെ അശ്രദ്ധ കൂടിയാണ്.
എൽ.പി.ജി സിലിണ്ടറും തീപിടിത്തവും
കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ, ഇന്ധനം, ചൂട് ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിക്കുമ്പോഴാണ് തീ ഉണ്ടാകുന്നത്. ഇതിൽ നിന്ന് ഒന്ന് ഒഴിവാക്കുമ്പോൾ സാധാരണയായി തീ കെടും. എന്നാൽ എൽ.പി.ജി ചോർച്ചയുണ്ടായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്നിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടാകും. എൽ.പി.ജി എന്നത് പെട്ടെന്ന് കത്തിപ്പിടിക്കുന്ന ഇന്ധനം (വാതകം) ആയതിനാൽ ഒരു സ്ഫോടനത്തിന് കുറഞ്ഞ ചൂട് മതി. കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും പൊട്ടിത്തെറിക്ക് കാരണമാകും.
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു