സുഹൃത്ത് ബോബന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന് ഭാവിയിൽ യൂട്യൂബർ ആകാനാണ് ആഗ്രഹം. അതുകേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഈ പുതിയ തൊഴിൽ മേഖല തുറന്നിടുന്ന സാധ്യതയും വരുമാനവും അറിഞ്ഞപ്പോൾ അവന്റെ ആശങ്ക അകന്നിട്ടുണ്ട്. നന്നായി പഠിക്കണം എന്നുമാത്രമാണ് ഇപ്പോൾ ബോബൻ മകന് നൽകുന്ന ഉപദേശം.
ഒരുകാലത്ത് പെരുമയായിരുന്ന ജോലികൾ പലതും ഇന്ന് സെഡായി. ആഗോളതലത്തിൽ തന്നെ തൊഴിലുകളും തൊഴിൽ സാധ്യതകളും വിപ്ലവകരമായി മാറുകയാണ്. ലോകചരിത്രത്തിൽ ഒരു വൈറസ് തന്റെ പേര് അടയാളപ്പെടുത്തിയ 2020, 2021 വർഷങ്ങൾക്കുശേഷം പ്രത്യേകിച്ചും.
ആശ്വാസം, ഈ തൊഴിലുകൾ
ന്യൂജെൻ തൊഴിലുകൾ ഇന്ത്യയിൽ വലിയ ആശ്വാസമാണ്. കാരണം, പലപ്പോഴും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാറുകൾ ഇരുട്ടിൽ തപ്പുന്നു. കേരളവും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഉബർ, ഓൺലൈൻ ഡെലിവറി, ഓൺലൈൻ ട്യൂഷൻ തുടങ്ങിയ 'ഗിഗ്' (gig) തൊഴിലുകൾ കേരളത്തിലെ വീടുകളിലും വരുമാനം എത്തിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
2022 അവസാനിക്കുമ്പോൾ ഈ സാഹചര്യം മാറിയിട്ടില്ല എന്നുമാത്രമല്ല, കൂടുതൽ ശക്തമായിത്തന്നെ നി ലനിൽക്കുന്നു. ഐ.ഐ.എം അഹ്മദാബാദ് അടുത്തകാലത്തായി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ പുതുതലമുറ തൊഴിലുകൾ ചെയ്യുന്ന 77 ലക്ഷം ജനങ്ങൾ ഉണ്ടെന്നാണ്. അഞ്ചു വർഷം കൊണ്ട് ഇത് 2.3 കോടിയിൽ എത്തുമെന്നാണ് കണക്ക്. എന്നാൽ, നാട്ടിലെ സാധാരണ സൂപ്പർ മാർക്കറ്റും ഹോട്ടലും ഓൺലൈൻ ഡെലിവറി ആരംഭിച്ച ഇക്കാലത്ത് അനൗദ്യോഗിക കണക്കുകൾ പറയുന്നത് നിലവിൽ രാജ്യത്ത് ഒന്നരക്കോടി ആളുകൾ ന്യൂജെൻ തൊഴിലുകൾ ചെയ്യുന്നതായാണ്. കൂടാതെ, അഞ്ചു വർഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്നും.
ഗൾഫിൽനിന്ന് മടങ്ങിയവർക്കും ആശ്വാസം
ഗൾഫിലും മറ്റും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവർ ഉബർ ഡ്രൈവർമാരും ആമസോൺ, സ്വിഗ്ഗി ഡെലിവറി നടത്തുന്നവരുമായി. അനദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ മാത്രം രണ്ടു ലക്ഷത്തോളം പുതുതലമു റ തൊഴിലാളികൾ (ഗിഗ് വർക്കേഴ്സ്) ഉണ്ട്. മാത്രമല്ല, ചെറു പട്ടണങ്ങളിലെ ഷോപ്പുകളിലെ കണക്കുകൂടി നോക്കിയാൽ ഇത്തരം തൊ ഴിലാളികളുടെ എണ്ണം ഇനിയും വർധിക്കും.
കൂടുതൽ പേർ മെട്രോ നഗരങ്ങളിൽ
Denne historien er fra December 2022-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2022-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു