കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും കണ്ണിനു കണ്ണായ് തന്നെ ഞാൻ വളർത്തും.
പി. ഭാസ്കരൻ മാസ്റ്റർ എഴുതിയ വരികളാണിത്. ഞങ്ങളുടെ മകൻ അരുൺ ഒരു കന്നിമാസത്തിലാണ് ജനിച്ചത്. അഞ്ചു വയസ്സുവരെ ഒരു കുഴപ്പവുമില്ലാതെ നടന്നു. രണ്ടാമത് ഒരു ആൺകുഞ്ഞുകൂടി ജനിച്ചിരുന്നു വരുൺ. അവന് ഒമ്പതു മാസം മാത്രമായിരുന്നു ആയുസ്സ്. ഒരിക്കൽ അവന് പനി വന്ന് ഡോക്ടറെ കാണാൻ പോയ സമയത്ത് കൂടെ അരുണും ഉണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ഡോ. കൃഷ്ണകുമാർ പറഞ്ഞു.
“കുഞ്ഞിന്റെ നടത്തത്തിന് അൽപം വ്യത്യാസമുണ്ട്, എന്റെ പ്രഫസറായ ഡോ.ആനന്ദം തിരുവനന്തപുരത്തുണ്ട്, അവരെ ഒന്ന് കാണിക്കാമോ?"
തീർച്ചയായും കൊണ്ടു പോകാം എന്നുപറഞ്ഞതും ഡോക്ടറുടെ വിലാസവും ഫോൺ നമ്പറും തന്നു. ഒപ്പം സ്വന്തം ലെറ്റർ പാഡിൽ എന്തോ എഴുതി ഒരു കവറിൽ ഇട്ടുതന്നിട്ട് ഇത് ഡോ. ആനന്ദത്തിന്റെ കൈയിൽ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ഡോ. ആനന്ദത്തെ ഞങ്ങൾ വി ളിച്ചു. അവർ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ മകനെയും കൊണ്ടു പോയി. മകനെ പരിശോധിച്ച ശേഷം അവർ പറഞ്ഞു: “ഡോ. കൃഷ്ണകുമാർ ഡയഗനൈസ് ചെയ്തത് ശരിയാണ്. മകൻ അരുണിന് സെറിബ്രൽ പാൾസിയാണ്. ഇപ്പോൾ നടക്കുന്നുണ്ട് എങ്കിലും വളർച്ചക്കനുസരിച്ച് ചിലപ്പോൾ നടക്കാൻ പ്രശ്നം വന്നേക്കാം. പ്രതിരോധ ശക്തി കുറയാനും സാധ്യതയുണ്ട്. ഇതിന് പ്രത്യേക മരുന്നുകൾ ഒന്നുമില്ല.
തുടർന്ന് ഒരു കത്തെഴുതി തന്നിട്ട് ഡോ. കൃഷ്ണകുമാറിനെ തന്നെ കാണിക്കാനും പറഞ്ഞു.
നാലാം ക്ലാസുവരെ ആരുടെയും സപ്പോർട്ടില്ലാതെ നടന്ന് സ്കൂളിൽ പോകുമായിരുന്നു അരുൺ. വളർച്ചക്ക് അനുസരിച്ച് അൽപാൽപം നടത്തത്തിൽ ചെറുതായി പ്രശ്നങ്ങൾ വന്നു. എഴുതാനും ബുദ്ധിമുട്ട്. എഴുതും പക്ഷേ, ഉദ്ദേശിക്കുന്ന സ്ഥലത്ത് എഴുതാൻ പ്രയാസം. നല്ല ഓർമശക്തിയുണ്ടായിരുന്നു. എന്തും നന്നായി മനസ്സിലാക്കും. കന്നട, ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകൾ നന്നായി അറിയാം, സംസാരിക്കാനും എഴുതാനും.
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു