വിജനമായ സ്ഥലത്തെ വാടകവീട്ടിൽ ഒരു 11കാരിയെ തനിച്ചാക്കിയ കുടുംബം. പുറത്തുനിന്ന് ആളുകൾ കുട്ടിയുടെ അടുത്തേക്ക് വരാതിരിക്കാൻ അപകടകാരികളായ രണ്ടു നായ്ക്കളെ തന്നെ വീട്ടിൽ വളർത്തിയിരുന്നു. മലപ്പുറം ജില്ലയിലാണ് സംഭവം.
കുടുംബത്തിന്റെ പ്രവൃത്തികളിലും മറ്റും അസ്വാഭാവികത മനസ്സിലാക്കിയ സമീപവാസികൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് മലപ്പുറം പൊലീസുമായി ചേർന്ന് കുട്ടിയെ രക്ഷിച്ച് കൗൺസലിങ് നൽകി. ഞെട്ടിപ്പിക്കുന്ന വിവരമാണ് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്. സ്വന്തം അമ്മയുടെ കാമുകൻ അവരുടെ ഒത്താശയോടെ കുട്ടിയെ ഗുരുതര ലൈംഗിക പീഡനത്തിന് നിരന്തരം ഇരയാക്കുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെയും കാമുകനെയും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
വീട്ടിൽ പോകാൻ മടിക്കുന്ന കുട്ടി
ആ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിക്ക് പ്രായം 17. മലപ്പുറം ജില്ലയിലെ ഹോസ്റ്റലിൽനിന്നും തിരികെ സ്വന്തം വീട്ടിലേക്കു പോകാൻ കുട്ടിക്ക് മടി. തുടർന്ന് കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോൾ പുറത്തുവന്നത് ദയനീയമായ അനുഭവങ്ങൾ. അഞ്ചു വയസ്സു മുതൽ കുട്ടി സ്വന്തം പിതാവിൽനിന്ന് ലൈംഗിക ചൂഷണം നേരിടുന്നു. ഇതേത്തുടർന്നാണ് അമ്മ കുട്ടിയെ ഹോസ്റ്റലിലേക്ക് മാറ്റിയത്. ഇനിയും തിരികെ വീട്ടിലേക്ക് പോകാൻ ഭയമാണെന്നും വീണ്ടും ലൈംഗിക ഉപദ്രവം നേരിടേണ്ടിവരുമെന്നും കുട്ടി പറഞ്ഞു. പലതവണ ഈ വിഷയം കുട്ടി മാതാവിനോട് പറയുകയും സഹായം തേടുകയും ചെയ്തെങ്കിലും അവർ ഇത് മൂടിവെക്കാനും പിതാവിനെ സംരക്ഷിക്കാനുമാണ് ശ്രമിച്ചിരുന്നത്. കൗൺസലിങ്ങിനു ശേഷം വിഷയം പൊലീസിൽ അറിയിക്കുകയും കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
കുറ്റവാളികളെ തിരിച്ചറിയൽ ദുഷ്കരം
കുട്ടികളെ ആകർഷിക്കുന്ന പെരുമാറ്റ രീതികളാണ് ഇത്തരക്കാരിൽ പൊതുവെ കണ്ടുവരുന്നത്. അതിനാൽ തന്നെ ഇവരെ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമാണ്. ലൈംഗിക പ്രവർത്തനത്തിന് അറിവോടെയുള്ള സമ്മതം നൽകാൻ കുട്ടിക്ക് കഴിവില്ലാത്തതിനാൽ ഇത് നിയമവിരുദ്ധമായ ഗൗരവമേറിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു