വർഷങ്ങൾക്കു മുമ്പാണ്. അന്ന് 10 വയസ്സുകാരി ഒരു തമിഴ് പയ്യനെ പഞ്ചഗുസ്തി മത്സരത്തിൽ തോൽപിച്ചു. വലിയ ആരവത്തോടെയാണ് അന്നവളെ കൂട്ടുകാർ വരവേറ്റത്. പിന്നീട് പഞ്ചഗുസ്തി മത്സരങ്ങളിൽ മെഡൽ വാരിക്കൂട്ടുന്ന താരമാകും താനെന്ന് അന്നവൾ സ്വ പ്നത്തിൽ പോലും കരുതിയില്ല. പക്ഷേ അവൾക്ക് സ്പോർട്സ് ജീവനായിരുന്നു. സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല എന്നറിയുന്നതു കൊണ്ട് കളിയായിപ്പോലും അക്കാര്യം വീട്ടിൽ ചോദിച്ചില്ല. ഏതാനും സ്കൂൾതല മത്സരങ്ങളിൽ പങ്കെടുത്തതൊഴിച്ചാൽ അവിടം കൊണ്ട് അവസാനിച്ചു ആ കായിക പ്രേമിയുടെ സ്വപ്നങ്ങൾ എന്ന് ഒറ്റവാക്കിൽ പറയാം. ഇതാണ് കഥയുടെ ആദ്യ ഭാഗം...
ആ പെൺകുട്ടിയുടെ പേര് രഹ്ന റഷീദ്. ഇന്ന് സംസ്ഥാന, ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിലെ ജേതാവാണ്. രഹ്ന മാത്രമല്ല, മക്കളായ അദ്നാനും അഫ്നാനും പഞ്ചഗുസ്തി താരങ്ങളാണ്. രഹ്നയും മൂത്ത മകൻ അദ്നാനും ദേശീയ മെഡൽ ജേതാക്കൾ.
ഇനി കഥയുടെ രണ്ടാംഭാഗം: പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് രഹ്ന പാവറട്ടി മുസ്ലിം വീട്ടിൽ ചന്ദനപറമ്പിൽ റഷീദ് കെ. മുഹമ്മദിന്റെ ജീവിത സഖിയായത്. വിവാഹശേഷം ബിരുദ പഠനം പൂർത്തിയാക്കി. ഹിസ്റ്ററി ആയിരുന്നു വിഷയം. പിന്നീട് ലൈബ്രറി സയൻസും പഠിച്ചു. രണ്ടുവർഷം ജോലിക്കുപോയി. മക്കളായപ്പോൾ ജീവിതം അവർക്കു ചുറ്റുമായി. അദ്നാൻ 10-ാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലേക്ക് പഞ്ച ഗുസ്തി ലോകചാമ്പ്യൻ ഹരി കണ്ടശ്ശാംകടവ് എത്തിയതാണ് രഹ്നയുടെ ജീവിതത്തിലെ വഴിത്തിരിവ്.
കുട്ടികളിൽ ആർക്കെങ്കിലും പഞ്ചഗുസ്തിയിൽ താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ജിമ്മിൽ പ്രാക്ടിസ് ചെയ്യാം എന്നും പറഞ്ഞു. അവരുടെ കൂട്ടത്തിൽ സെലക്ട് ആയത് അദ്നാൻ മാത്രമായിരുന്നു. അങ്ങനെ മകന് പഞ്ചഗുസ്തി പ്രാക്ടിസ് ചെയ്യാൻ ഉമ്മയും കൂട്ടുപോയി. അധികം വൈകാതെ ഉമ്മയും പരിശീലനം തുടങ്ങി എന്നതാണ് പിന്ന കഥ.
Denne historien er fra June 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു