ലോകത്തിന്റെ നെറുകയിലേക്ക് സംഗീത തൂവൽ മിനുക്കി പറക്കാൻ കൊതിക്കുന്ന ഒരു കൊച്ചു കലാകാരിയുണ്ട് നമുക്ക്. ദൂരെയേതോ മഴവിൽ ചീന്തിൽ ഉയരെയൊരു സ്വപ്ന തീരമുണ്ടെന്ന് ഒരു താരാട്ടുപാട്ടിൽ കേട്ട സംഗീതഹൃദയം. സ്വപ്നങ്ങൾ പൂക്കുന്ന ചില്ലയിലിരുന്ന് സംഗീതത്തിന്റെ അമ്പിളിവട്ടം കൊതിക്കുന്ന പാട്ടുകാരി. ഇന്ത്യൻ സംഗീതം ലോകത്ത് അടയാളപ്പെടുത്താൻ വെമ്പുന്ന കലാകാരി. പതിനഞ്ചു സംവത്സരങ്ങൾക്കു മുമ്പ് കേരള തീരം വിട്ട് ആസ്ട്രേലിയയിലെ മെൽബണിൽ ജീവിതം തുഴയുന്ന അനൂപ് ദിവാകരന്റെയും ദിവ്യ രവീന്ദ്രന്റെയും മകൾ ജാനകി ഈശ്വർ വിവിധ വിശ്വവേദികളിൽ തിളങ്ങുകയാണ്. സ്വന്തം രചനക്ക് സംഗീതം നൽകി പാടുന്നതിനുപുറമെ വിവിധ ഭാഷകളിലുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്കാരങ്ങൾ സ്വന്തം യൂട്യൂബ് ചാനൽ വഴിയും ലോകത്തിനു മുന്നിൽ എത്തിച്ച് കൈയടി നേടുന്നു.
'ദ വോയ്സ് ആസ്ട്രേലിയ റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ ഞെട്ടിച്ചുള്ള ജാനകിയുടെ മാസ് എൻട്രി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരുന്നു. ലോകം കണ്ണും കാതും കൂർപ്പിച്ച ഒട്ടനേകം പരിപാടികളിലും വേദികളിലും സംഗീതം അവതരിപ്പിച്ച ജാനകി തന്റെ പുതിയ വിശേഷങ്ങളുടെ പാട്ടു പെട്ടി തുറക്കുകയാണ്.
സംഗീതവഴിയിൽ
2009ൽ മെൽബണിലാണ് ജനിച്ചുവളർന്നത്. അഞ്ചാം വയസ്സിൽ ശോഭ ടീച്ചറുടെ ശിഷ്യയായി കലാഗതി സ്കൂൾ ഓഫ് മ്യൂസിക്കിൽ കർണാടക സംഗീതം അഭ്യസിച്ചുതുടങ്ങി. ആസ്ട്രേലിയയിൽ ജനിച്ചു വളർന്നതിനാൽ പാശ്ചാത്യ സംഗീതമായിരുന്നു ഏറെ ഇഷ്ടം. മെൽബൺ എൽഥം ഹൈസ്കൂളിലെ ക്ലാസ് മുറിയിലേക്ക് പുട്ടും കടലയും കർണാടക സംഗീതവുമായി പോവുന്ന കൊച്ചുജാനകി, കൂട്ടുകാരിൽ നിന്ന് പാശ്ചാത്യ സംഗീതം പഠിച്ച് മാതാപിതാക്കൾക്കു മുന്നിൽ പാടാൻ തിടുക്കം കൂട്ടിയപ്പോൾ അവളുടെ ആഗ്രഹം തിരിച്ചറിഞ്ഞ് ആ വഴി കൈപിടിച്ചു നടത്താൻ അവർ മടിച്ചില്ല. എട്ടാം വയസ്സിൽ പാശ്ചാത്യസംഗീതം അഭ്യസിച്ചു തുടങ്ങി. ഗായകനും പരിശീലകനുമായ ഡേവിഡ് ജാൻസ് ആയിരുന്നു മെന്ററും കോച്ചും.
ആസ്ട്രേലിയൻ പാട്ടുകാരിയും ഗാനരചയിതാവും സിനിമാതാരവുമായ ജെസിക മൗബോയിയും അവളുടെ പ്രതിഭയെ രാകിമിനുക്കുന്നതിൽ ഒപ്പമുണ്ട്.
പഠനം ജാൻസ് ഇന്റർനാഷനൽ സിങ്ങിങ് സ്കൂളിൽ. തന്റെ സംഗീത ജീവിതത്തിന് വഴിത്തിരിവായത് ഈ സ്കൂളും മാസ്റ്റർ കോച്ച് ഡേവിഡ് ജാൻസുമാണെന്ന് ജാനകി ആദരപൂർവം പറഞ്ഞു വെക്കുന്നു.
Denne historien er fra June 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു