കുട്ടികൾക്ക് ബുദ്ധിയില്ല എന്നു പറയാറുണ്ട് പല രക്ഷിതാക്കളും അധ്യാപകരും. ഇതിനു പകരം ഓരോ കുട്ടിക്കുമുള്ള ത് ഏതുതരം ബുദ്ധിയാണെന്ന് അന്വേഷിച്ച് കണ്ടെത്തുകയാ ണ് വേണ്ടത്. ബുദ്ധിയെ കുറി ച്ചുള്ള പുതിയകാല പഠനങ്ങൾ നൽകുന്ന തെളിവുകൾ ഇതിന് അടിവരയിടുന്നു.
എല്ലാവരിലുമുള്ളത് ഒരേത രം ബുദ്ധിയല്ല എന്നും ബുദ്ധി ക്ക് ബഹുമുഖ തലങ്ങളുണ്ട് എന്നും അവ ഓരോരുത്തരിലും വ്യത്യസ്ത അളവിലാണുള്ളത് എന്നുമുള്ള കാഴ്ചപ്പാടാണ് ഇന്ന് വിദ്യാഭ്യാസ മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഒന്നല്ല, പലതാണ് ബുദ്ധി
ഏകമുഖമായ ഒന്നാണ് ബുദ്ധി എന്നായിരുന്നു പലരും കരുതിയിരുന്നത്. ഗണിതശേഷി ഇല്ലാത്ത കുട്ടികളെ ബുദ്ധിയില്ലാത്തവരായി കണ്ടിരുന്ന ഒരു കാലത്താണ് ഞങ്ങളൊക്കെ പഠിച്ചിരുന്നത്. ആൽഫ്രഡ് ബിനെയും തിയോഡർ സൈമണും ചേർന്ന് തയാറാക്കിയ ആദ്യ ബുദ്ധി പരീക്ഷയിലെ അഞ്ചു ഘടകങ്ങളിൽ മുഖ്യസ്ഥാനത്തു നിന്നത് ക്വാണ്ടിറ്റേറ്റിവ് റീസണിങ് ആയതിനാലാവാം ഒരുപക്ഷേ, ബുദ്ധിപരീക്ഷ ജയിക്കണമെങ്കിൽ ഗണിത കഴിവുകൾ വികസിക്കണമെന്ന കാഴ്ചപ്പാടിലേക്ക് നയിക്കപ്പെട്ടിട്ടുണ്ടാവുക. പക്ഷേ, കണക്കറിയാത്തതിന്റെ പേരിൽ മറ്റു കഴിവുണ്ടായട്ടും പലരും പുറന്തള്ളപ്പെട്ടു എന്നതാണ് യാഥാർഥ്യം. ഗണിതപരമായ ബുദ്ധി പലതരം ബുദ്ധികളിൽ ഒന്നു മാത്രമാണന്ന കാഴ്ചപ്പാടിലേക്ക് നമ്മളിൽ പലരും ഇപ്പോഴും പതുക്കെ കടന്നുവരുന്നേയുള്ളൂ.
പാട്ടും കളിയും ബുദ്ധിതന്നെ
1983ൽ മനശ്ശാസ്ത്രജ്ഞനായ ഹോവാർഡ് ഗാർഡ്നറാണ് മൾട്ടിപ്ൾ ഇന്റലിജൻസ് സിദ്ധാന്തം തന്റെ 'ഫ്രെയിംസ് ഓഫ് മൈൻഡ്' എന്ന പുസ്തകത്തിലൂടെ ആദ്യമായി അവതരിപ്പിച്ചത്. ഏഴു വ്യത്യസ്ത തരം ബുദ്ധികളുണ്ടെന്നാണ് ആദ്യ ഘട്ടത്തിൽ ഗാർഡ്നർ കരുതിയിരുന്നത്. പിന്നീട് കൂട്ടിച്ചേർ ക്കലുകൾ നടത്തി വികസിച്ച ഒന്നാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം.
Denne historien er fra June 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു