ചാറ്റൽ മഴയും തഴുകിത്തണുപ്പിക്കുന്ന കുളിർ കാറ്റും കാഴ്ചകളെ മുടിക്കളയുന്ന മഞ്ഞും പച്ച പുതച്ചുകിടക്കുന്ന മരങ്ങളും മലകളും. മറ്റു ഗൾഫ് രാജ്യങ്ങളെന്നല്ല ഒമാനിലെ തന്നെ മറ്റു പ്രദേശങ്ങൾ പോലും കഠിന ചൂടിൽ വെന്തുരുകുമ്പോൾ സലാലയിൽ കുളിരുകോരും കാലമാണ്. ഒമാന്റെ തലസ്ഥാനമായ മസ്കത്തിൽ നിന്ന് 1000 കിലോമീറ്റർ അപ്പുറമുള്ള സലാലയിൽ ജൂൺ - സെപ്റ്റംബർ മാസങ്ങൾ ഖരീഫ് നാളുകൾ എന്നാണറിയപ്പെടുന്നത്. ഈ മാസങ്ങളിൽ സലാല തണുപ്പേറിയതായി മാറുന്നു എന്നത് അത്ഭുതമാണ്.
ഖരീഫ് നാളിൽ വല്ല അവധിയും ഒത്തുവന്നാൽ എല്ലാവരും പോകാൻ ആഗ്രഹിക്കുന്നത് സലാലയിലേക്കാണ്. കഠിന ചൂടിൽ നിന്ന് മോചനം, മനസ്സിനും കണ്ണിനും ശരീരത്തിനും ആനന്ദം പകരുന്ന കാഴ്ചയും കാലാവസ്ഥയും. ആ നാളുകളിൽ സലാലയിലേക്ക് പോകുന്ന ആരുംതന്നെ ഒരു മടക്കയാത്ര ആഗ്രഹിക്കില്ല. പൊടിപൊടിയായി പെയ്തുകൊണ്ടിരിക്കുന്ന മഴയും മൂടൽമഞ്ഞും പച്ചപ്പും ആസ്വദിച്ചുകൊണ്ടുള്ള യാത്ര അത്രയേറെ സുഖകരമാണ്.
അത്ഭുതക്കാഴ്ചകളായ ഒമാനിലെ മലകൾ
ചരിത്രപ്രസിദ്ധമായ വിവിധ സ്ഥലങ്ങൾ. പ്രവാചകന്മാരുടെ ജീവിതത്തിലെ പല സംഭവങ്ങൾക്കും സാക്ഷ്യംവഹിച്ച പ്രദേശങ്ങൾ, കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാളിന്റെ ഖബറിടം. കണ്ണാടി പോലെ തിളക്കമാർന്ന വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികൾ. തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളും കരിമ്പിൻ തോട്ടങ്ങളും മറ്റുപല ഫല വൃക്ഷങ്ങളാലും സമൃദ്ധമായ സലാല, കുന്തിരിക്ക മരങ്ങളും അങ്ങിങ്ങായി കാണാം. വഴി നീളെ ടെന്റ് കെട്ടി തേങ്ങയും ഇളനീരും പഴങ്ങളും വിൽക്കുന്നവർ. യാത്രക്കാർ പലരും വാഹനം നിർത്തി ഇളനീർ ജ്യൂസും കരിമ്പിൻ ജ്യൂസ് കുടിച്ചാണ് യാത്ര തുടരുന്നത്. സലാലയിൽ കൃഷി ചെയ്യുന്നതായതിനാൽ മിക്കവരും തിരിച്ചുപോകുമ്പോൾ ഇതൊക്കെ കൊണ്ടുപോകുന്നതും പതിവാണ്.
സലാലയിൽ കൂടുതലായും കാണുന്ന അതിമനോഹര കാഴ്ചയാണ് റോഡിന്റെ ഒരു വശം മുഴുവൻ മലകളും മറ്റൊരു വശം കടലും. പല രൂപത്തിലും ആകൃതിയിലും ഉയർന്നു കിടക്കുന്ന ഒമാനിലെ മലകൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചില മലകൾ കാണുമ്പോൾ വളരെ പ്രസിദ്ധിയാർജിച്ച ശിൽപികൾ ചിത്രപ്പണികളാൽ കൊത്തി മിനുക്കിയെടുത്തതുപോലെ തോന്നിക്കും. കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്തത്രയും രൂപഭംഗിയാണ്. ഒമാനിലെ ഓരോ കടലുകൾക്കുമുണ്ട് പ്രത്യേക ഭംഗി.
കുടുംബസമേതം സലാലയിലേക്ക്
Denne historien er fra November 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു