
വിയർപ്പിനൊത്ത് ഉരുകിയൊലിച്ചു തീരുമെന്നു പേടിച്ചു മിക്കവരും സ്വീകരണമുറിയുടെ കിടപ്പുമുറിയുടെയും ചുവരിൽ എയർ കണ്ടീഷനർ സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള യും വൈദ്യുതിയുടെ 70 ശതമാനവും നമ്മൾ പണം കൊടുത്തു വാങ്ങുകയാണ് എന്നു മറക്കേണ്ട. സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ എനർജി താരിഫ് ഉയർത്തിക്കൊണ്ടേയിരിക്കുന്നു.
വൈദ്യുതിയുടെ അനാവശ്യ ഉപയോഗം പരമാവധി പരിമിതപ്പെടുത്തി ബില്ലിന്റെ തുക കയ്യിലൊതുക്കുന്നതാണു ബുദ്ധി. അറിവില്ലായ്മയും അശ്രദ്ധയുമാണ് വീട്ടിലെ വൈദ്യുതി ബിൽ "തടിക്കാൻ' കാരണം. ചിട്ടയായും ശ്രദ്ധയോടെയും "എനർജി വർക്കൗട്ട്' ചെയ്താൽ ബില്ലിന്റെ ഭാരം ഈസിയായി നിയന്ത്രിക്കാം.
അറിയാം പിക് ടൈം
ജോലി കഴിഞ്ഞെത്തി കുളിയും രാത്രിയിലേക്കുള്ള പാചകവും പ്രാർഥനയും പഠനവും ടിവി കാണലും എല്ലാം വൈകുന്നേരം ആറു മുതൽ പത്തു വരെയും രാവിലെ ആറു മുതൽ എട്ടു മണി വരെയുമാണ്. ഈ പീക് ടൈമിൽ എല്ലാവരും ഒന്നിച്ച് വൈദ്യുതി ഉപയോഗിക്കുകയാണ്. അതു കൊണ്ടു തന്നെ വൈദ്യുതി ബിൽ വരുതിയിലാക്കാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും ഈ സമയത്താണ്.
ആറു മുതൽ പത്തു മണി വരെ ഫ്രിജ് ഇടയ്ക്കിടെ അടയ്ക്കുന്നതും തുറക്കുന്നതും പരമാവധി ഒഴിവാക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ ഫ്രിജ് ഓഫാക്കിയിടുകയും ചെയ്യാം.
ഇരുട്ടിനെ വീട്ടിൽ കയറ്റേണ്ടെന്നു കരുതി എല്ലാ മുറിയിലും ലൈറ്റിട്ടു വയ്ക്കരുത്. പ്ലമിങ്, തുണി ഇസ്തിരി ഇടൽ, എ സി ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ഈ സമയത്ത് സാധിക്കുമെങ്കിൽ ഒഴിവാക്കാം.
ഉപയോഗമില്ലാത്ത സമയത്ത് ഇൻഡക്ഷൻ കുക്കർ, മിക്സി തുടങ്ങിയവയുടെ പ്ലഗ് വേർപെടുത്തുക.
എസി ശ്രദ്ധിക്കാം
26 ഡിഗ്രിയാണു മുറിയിൽ വിദഗ്ധർ നി ർദേശിക്കുന്ന താപനില. താപനില ഒരു ഡിഗ്രി കുറയ്ക്കാൻ ഏകദേശം ആറു ശതമാനം ഊർജം ഉപയോഗിക്കപ്പെടുന്നു. താപനില ഓരോ ഡിഗ്രി ഉയരുന്തോറും ആറു മുതൽ എട്ടു ശതമാനം വരെ കുറവ് വൈദ്യുതി ഉപയോഗത്തിൽ വരും.
26 ഡിഗ്രി സെൽഷ്യസ് കംഫർട്ടബിൾ അല്ലെങ്കിൽ സുഖകരമായ ഏറ്റവും കൂ ടിയ താപനിലയിൽ എസി പ്രവർത്തിപ്പിക്കാൻ ശ്രമിക്കാം. ഇതിലൂടെ കംപ്രസറിലെ ലോഡ് കുറയ്ക്കാനാകും. എസി ഉപയോഗിക്കുമ്പോൾ മുറി പൂർണമായും അടച്ചിടണം.
Diese Geschichte stammt aus der February 01, 2025-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 01, 2025-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം