
സച്ചിൻ തെണ്ടുൽക്കർക്ക് പ്രായം പതിനാറാണ്, അന്നും ഇന്നും എന്നും. വികൃതിയും പ്രസരിപ്പുമാണ് ആ പ്രായത്തിന്റെ പ്രത്യേകത. ഇക്കാര്യം ഇന്ന് മറ്റാരേക്കാളും ഓർക്കുന്നത് പാകിസ്താന്റെ ഷോയിബ് അക്തറായിരിക്കും. 2003-ൽ പാകിസ്താനുവേണ്ടി ദക്ഷിണാഫ്രിക്ക യിൽ ലോകകപ്പിനിറങ്ങുമ്പോൾ അക്തർ പന്തെറി ഞ്ഞിരുന്നത് മണിക്കൂറിൽ 150-160 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മകമായ വേഗം. ആ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ അക്തർ 161,3 കിലോമീറ്റർ എന്ന ലോകറെക്കോഡ് വേഗം കൈവരിക്കുകയും ചെയ്തു. അക്കാലത്ത് മിക്ക ഇന്ത്യൻ ബാറ്റ്സ്മാൻമാരും ഫാസ്റ്റ് ബൗളിങ്ങിനെ പേടിച്ചിരുന്നു എന്നതാണ് സത്യം. സെഞ്ചൂറിയനിൽ മാർച്ച് ഒന്നിന് നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിട്ടു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് എടുത്തു. അന്നത്തെ കാലത്ത് അത് ചെറിയ സ്കോറ ല്ല. മാത്രമല്ല, അക്തറും വഖാർ യൂനുസുമാണ് പാകിസ്താനുവേണ്ടി പന്തെറിയുന്നത്. 274 എന്ന ലക്ഷ്യം നേടാനായി, ഇന്ത്യയ്ക്കുവേണ്ടി സച്ചിനും സെവാഗും ഓപ്പണിങ് ബാറ്റ്സ്മാൻമാരായി മൈതാനത്തിറങ്ങി. സാധാരണ ആദ്യപന്ത് നേരിടുന്ന ജോലി സെവാഗിന്റേതാണ്. എന്നാൽ അന്ന് എന്തുകൊണ്ടോ സെവാഗ് സച്ചിനോട് ആദ്യ പന്ത് നേരിടാൻ ആവശ്യപ്പെട്ടു. സച്ചിൻ അത് സമ്മതിക്കുകയും ചെയ്തു. ടീമും രാജ്യവും തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിന് കൃത്യമായി അറിയാമായിരുന്നു. സർവോപരി മുന്നിൽ അക്തറാണ് തീ പറക്കുന്ന പന്തുമായി കാത്തുനിൽക്കുന്നത്. സച്ചിന് ജനനസർട്ടിഫി ക്കറ്റ് പ്രകാരം അപ്പോൾ വയസ്സ് 30. ഏത് ബാറ്റ്സ്മാനും മെയ് വഴക്കം കുറയുന്ന പ്രായം. 30 കഴിഞ്ഞാൽ പരിചയത്തിന്റെ ബലത്തിൽ മാത്രമാണ് അവർ ബാറ്റ് ചെയ്യുക.
Bu hikaye Mathrubhumi Sports Masika dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Sports Masika dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.

സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.

മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം

മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R

കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്

മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു

നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു