![അമ്മയുടെ സ്വന്തം അപ്പൂസ് അമ്മയുടെ സ്വന്തം അപ്പൂസ്](https://cdn.magzter.com/1408684117/1680175307/articles/AMMd7_z4d1680248439723/1680281083388.jpg)
പതിനഞ്ചു വർഷം മുൻപുള്ള ഒരു വൈകുന്നേരം. സ്ഥലം ചങ്ങനാശ്ശേരി അൽഫോൻസ സ്നേഹ നിവാസ്, അനാഥരും അശരണരുമായ കുട്ടികൾക്കുള്ള ദൈവത്തിന്റെ ആലയം. അവിടുത്തെ അന്തേവാസികളിൽ ഒരാളാണു മൂന്നു വയസ്സുകാരൻ അപ്പു. വീട്ടിലെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതു കൊണ്ടാണ് അപ്പുവിനെ അമ്മ പുഷ്പ സ്നേഹനിവാസിൽ എത്തിക്കുന്നത്. ദൂരെയൊരു സ്ഥലത്തു വീട്ടുജോലിക്കാരിയായി പോയ അമ്മ വല്ലപ്പോഴും മകനെ കാണാൻ വരും. അന്ന് അമ്മ മകനെ കാണാൻ വന്നപ്പോൾ സ്നേഹനിവാസിലെ സിസ്റ്റർക്ക് ഒരു കുസൃതി തോന്നി. അമ്മയുടെയും മകന്റെയും ഒരു ഫോട്ടോയെടുത്തു.
കോട്ടയം കിടങ്ങൂർ സ്വദേശികളായ ദാമോദരൻ ജാനകി ദമ്പതികൾക്കു പത്തു മക്കൾ. അതിലൊരാളാണ് പുഷ്പ. അഞ്ചാം ക്ലാസ്സിൽ പുഷ്പയുടെ പഠനം മുടങ്ങി. തുടർന്നു പഠിക്കാൻ സാധിച്ചില്ല. വീടിനടുത്തുള്ള ബിജു എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പു കാര്യമാക്കാതെ പതിനെട്ടാം വയസ്സിൽ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങി. പിന്നീട് പാലാ താലൂക്ക് ആശുപത്രിയിൽ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അന്ന് അമ്മ ജാനകിയായിരുന്നു പുഷ്പയോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ രഞ്ജിത് എന്നാണു അമ്മ പേരു പറഞ്ഞു കൊടുത്തത്.
സന്തോഷജീവിതമായിരുന്നില്ല. പിന്നീടു പുഷ്പയെ കാത്തിരുന്നത്. പ്രണയവിവാഹമെന്ന കാട്ടുതീ അപ്പോഴും കുടുംബത്തിൽ അണഞ്ഞിരുന്നില്ല. ഭർത്താവിന്റെ വീട്ടിലും സ്വസ്ഥത കിട്ടിയില്ല.
“കുടുംബപ്രശ്നങ്ങൾ കാരണം ഭർത്താവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു പോരേണ്ടി വന്നു. അമ്മ മരിക്കുന്ന കാലത്തോളം സ്വന്തം വീട്ടിൽ നിന്നു. പിന്നെ, ഞങ്ങൾ അവിടെ അധികപ്പറ്റായി. പിന്നെയും വന്നു ദുർവിധി. ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചു. അപ്പൂസിനെ ചേർത്തു നിർത്തി ജീവിതാനുഭവങ്ങൾ പറയുമ്പോൾ പുഷ്പയുടെ കണ്ണിൽ മഴ പെയ്യുകയായിരുന്നു. അമ്മയുടെ നിറഞ്ഞാഴുകുന്ന കണ്ണുകൾ മകൻ തുടച്ചു.
കടലിരമ്പം പോലെ ഒരു തീവണ്ടി
ഒടുവിൽ പുഷ്പ് കുഞ്ഞിനെയും കൊണ്ടു വീട്ടിൽ നിന്നിറങ്ങി. സുഹൃത്തിന്റെ സഹായത്തോടെ കാസർകോടുള്ള വീട്ടിൽ ഹോം നഴ്സായി ജോലി കിട്ടി. പക്ഷേ, വീട്ടുകാർ തീർത്തു പറഞ്ഞു; "കുഞ്ഞിനെ ഇവിടെ പറ്റില്ല. കുഞ്ഞിനെ വളർത്തണമെങ്കിൽ ജോലി ചെയ്തേ പറ്റൂ. ആ അന്വേഷണം ചെന്നെത്തിയതു ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ഫാത്തിമാപുരം അൽഫോൻസ സ്നേഹനിവാസിലാണ്.
Bu hikaye Vanitha dergisinin April 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin April 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ