![പാടാണ് പൈങ്കിളി പാടാണ് പൈങ്കിളി](https://cdn.magzter.com/1408684117/1694687929/articles/j-rB339a21695103301353/1695103844118.jpg)
പൈങ്കിളി എന്നു വിളിച്ചു പലരും കളിയാക്കാറുണ്ടെങ്കിലും ഓരോ നോവലും എഴുതുന്നതിനു പിന്നിൽ ഒരുപാട് ആലോചനകളുണ്ട്, ധ്യാനമുണ്ട്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആകുമ്പോൾ വെറുതെ തട്ടിക്കൂട്ടിക്കൊടുക്കുന്നതല്ലേ എന്നാണു പലരുടെയും വിചാരം. ഗഹനമായ ചിന്തയോ ഭാവനയോ ഒന്നും വേണ്ടല്ലോ എന്നും കരുതും. തുടക്കത്തിൽ എനിക്കും അങ്ങനെ തോന്നിയിരുന്നു. മറ്റു പല കാര്യങ്ങളുമായി നടക്കുന്നു. സമയമാകുമ്പോൾ എഴുതിക്കൊടുക്കുന്നു എന്നൊക്കെ. പിന്നെ മനസ്സിലായി, ഒരു നോവൽ അഞ്ചു വർഷം കൊണ്ടാണു തീരുന്നതെങ്കിൽ ആ അഞ്ചു വർഷത്തെ മനനം അതിനു പിന്നിലുണ്ടെന്ന്. നടക്കുമ്പോൾ കഴിക്കുമ്പോൾ എവിടെയെങ്കിലും പോയി കാത്തിരിക്കുമ്പോൾ ഒക്കെ ആ നോവലിനെക്കുറിച്ചാണു ചിന്തിക്കുക. കഥാപാത്രങ്ങളുടെ സഞ്ചാരവും സംഭാഷണങ്ങളുമാണു മനസ്സിൽ നിറയുക.
ഏറെ ആലോചനകളിൽ മുഴുകിയെഴുതിയ നോവലാണ് "മഴ തോരും മുമ്പേ.' അതു വായിച്ചു വായനക്കാർ എഴുതിയ രണ്ടായിരത്തിലേറെ കത്തുകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഓരോ ലക്കവും കണ്ണ് നനയാതെ വായിച്ചു തീർന്നിട്ടില്ലെന്നു പലരും പറഞ്ഞു. അവരുടെ കണ്ണുകൾ നനഞ്ഞ പോലെ, എഴുതുമ്പോൾ എന്റെ കണ്ണുകളും നനഞ്ഞൊഴുകിയിട്ടുണ്ട്. മുറിയിൽ കയറി, വാതിലും ജനലുമൊക്കെ കുറ്റിയിട്ടാണ് എഴുതിയിരുന്നത്. ആരു വന്നു വിളിച്ചാലും തുറക്കില്ല. സന്തോഷത്താൽ കരഞ്ഞ്, ആനന്ദിച്ചാണ് ഓരോ അധ്യായവും തീർത്തത്.
“മഴ തോരും മുമ്പേ വായിച്ച് മാനസാന്തരമുണ്ടായവരുണ്ട്. ഒരു പട്ടാളക്കാരൻ ഫോണിൽ വിളിച്ചു പറഞ്ഞു, “എന്റെ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത് അവരുടെ വിഹിതം കൂടി അവകാശപ്പെട്ട ഇളയ സഹോദരന്റെ ചുമതലയാ ണെന്നു ഞാൻ കരുതിയിരുന്നു. വല്ലപ്പോഴും മാത്രം, അതും വെറും കൈയോടെയാണു ഞാൻ തറവാട്ടിലേക്കു പോയിരുന്നത്. താങ്കളുടെ നോവൽ വായിച്ച ശേഷം ഞാൻ എല്ലാ ആഴ്ചയും പോയി എന്റെ അച്ഛനെയും അമ്മയെയും കാണുന്നു, അവർക്കു വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുന്നു...
എന്റെ നോവലുകൾ വായിച്ചു പലരും ഇതു സ്വന്തം ജീവിതമാണെന്നു പറഞ്ഞു വിളിച്ചിട്ടുണ്ട്. 'വനിത'യിൽ സ്ത്രീപദം' വന്നപ്പോൾ മുംബൈയിൽ നിന്നൊരു സ്ത്രീ കോപത്തോടെ വിളിച്ചു പറഞ്ഞു, "എന്റെ കാര്യങ്ങൾ എഴുതാൻ ആരു പറഞ്ഞു, ഞാൻ കേസ് കൊടുക്കും...
Bu hikaye Vanitha dergisinin September 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ