![ഒരു മോഹം ബാക്കിയുണ്ട് ഒരു മോഹം ബാക്കിയുണ്ട്](https://cdn.magzter.com/1408684117/1718962093/articles/fYmZSP8qX1719080107696/1719080557482.jpg)
ഇരുപത്തിമൂന്നു വർഷം അഭിനയരംഗത്തു നിൽക്കുക. ആളുകൾ ഓർക്കുന്ന കഥാപാത്രങ്ങൾ ചെയ്യുക... അങ്ങനെ കാണികളുടെ മനസ്സിൽ പതിഞ്ഞ മുഖമാണു കിഷോർ പീതാംബരൻ എന്ന സീരിയൽ നടന്റേത്.
അതിനിടയ്ക്കും കിഷോർ ജീവിക്കാനായി തടി പിടിക്കാനും വണ്ടിയോടിക്കാനും പാരലൽ കോളജിൽ അധ്യാപകനായും ഒക്കെ ജോലി ചെയ്തു. ആരോഗ്യമുള്ളിടത്തോളം എന്തു ജോലി ചെയ്യാനും മടിയില്ല എന്നതായിരുന്നു കിഷോറിന്റെ നിലപാട്. അങ്ങനെയിരിക്കെയാണ് ഏറ്റവും വിശ്വസിച്ചിരുന്ന ശരീരം തന്നെ ആടിയുലയാൻ തുടങ്ങിയത്.
വന്നു ചേർന്ന അഭിനയം
“അഭിനയിക്കണം എന്ന് ആഗ്രഹിച്ച് ഈ രംഗത്തേക്കു വന്ന ആളല്ല ഞാൻ. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. ജി. ശങ്കരപ്പിള്ളയുടെ ഒരു ചെറിയ നാടകമായിരുന്നു. സബ് ജില്ലാതലത്തിലും ജില്ലാ തലത്തിലും മത്സരിച്ചപ്പോൾ ഞാനായിരുന്നു മികച്ച നടൻ. അങ്ങനെ അടുത്ത വർഷവും സ്വാഭാവികമായി നാടകത്തിലേക്ക്. അകമ്പടിയായി മോണോആക്റ്റും പദ്യം ചൊല്ലലും.
അച്ഛൻ പീതാംബരൻ യുണീക് അക്കാദമി എന്ന പാരലൽ കോളജ് നടത്തിയിരുന്നു. ഡിഗ്രി വരെ അവിടെയാണു പഠിച്ചത്. അന്നൊക്കെ നാട്ടിൽ ധാരാളം അമച്വർ കലാമത്സരങ്ങളുണ്ടായിരുന്നു. അതിലൊക്കെയും പങ്കെടുത്തു. അവിടൊക്കെ മത്സരിച്ചു വിജയിക്കുന്നത് അന്ന് വലിയ കാര്യമാണ്. മത്സരത്തുകയായി 3000- 4000 രൂപയും കിട്ടും. അത്വ ളരെ വലിയ തുകയാണ്. പങ്കെടുക്കാനായി ആദ്യം 250 രൂപയൊക്കെ അടയ്ക്കണം. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പോയി മത്സരിക്കും.
ഡിഗ്രി അവസാന വർഷം പഠിക്കുമ്പോൾ ഇവിടെയടുത്തു നവോദയ എന്നൊരു നൃത്ത നാടക സമിതിയുണ്ടായിരുന്നു. അവർ അന്ന് എംടിയുടെ രണ്ടാമൂഴം ആസ്പദമാക്കി ആർഷഭാരതം എന്നൊരു ബാലെ കളിക്കുന്നു. ഭീമനായി വേഷം കെട്ടിയിരുന്നയാൾ പെട്ടെന്നു ഗൾഫിലേക്കു പോയി. ആ ഒഴിവിലേക്ക് അവർ എന്നെ തിരക്കി വന്നു.
അന്നെനിക്ക് ബാലെയോടൊന്നും വലിയ താൽപര്യമില്ല. അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനം, കലാപ്രവർത്തനം, യുക്തിവാദി സംഘടന തുടങ്ങിയവയൊക്കെയുണ്ട്. പിന്നെയവർ അച്ഛനോടു പറഞ്ഞു വീണ്ടും വന്നു. ഞാൻ സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞു. ഡയലോഗ് റിക്കോർഡ് ചെയ്തു കസെറ്റിലാക്കിയിരുന്നു.
Bu hikaye Vanitha dergisinin June 22, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 22, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ